
കണ്ണൂര്‍ ; കള്ള് ഗ്ലൂക്കോസിനേക്കാള്‍ പവർഫുള്‍ പാനീയമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . മദ്യപിക്കുന്നവരെ പാർട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
ഗോവിന്ദൻ മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ചാണ് . തെങ്ങില്‍നിന്നുണ്ടാകുന്ന അതിന്റെ നീര് , അടുത്ത കാലത്ത് അത് ശേഖരിക്കാൻ പദ്ധതി ഉണ്ടാക്കിയിരുന്നു. തെങ്ങില്‍നിന്ന് ശേഖരിക്കുന്ന നീര് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമായി മനുഷ്യന്റെ ബോധത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയത്തക്ക ലിക്വറായി മാറും. എന്നാല്‍ ഇളനീരിനേക്കാള്‍ ഔഷധവീര്യമുള്ളതാണ് തെങ്ങില്‍ നിന്നെടുക്കുന്ന കള്ള്.
പണ്ടു കാലത്ത് നാട്ടില്‍ പ്രസവിച്ചു കഴിഞ്ഞാല്‍ വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍ നിന്നെടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും . ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ പവർഫുളായ , പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു ഇത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, അത് മറ്റുവസ്തുക്കള്‍ ചേര്‍ത്ത് ലിക്വര്‍ ആക്കി തീര്‍ക്കരുത്. മദ്യത്തിന്റെ വീര്യങ്ങളിലേക്ക് കൊണ്ടുപോകരുത്. കേരളത്തിലെ കള്ളുചെത്ത് വ്യവസായം
ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ബംഗാളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാവിലെ പനങ്കള്ള് ശേഖരിച്ച് ഹോട്ടലില്‍ കൊണ്ടു പോയി വില്‍ക്കും. ആ പാനീയം കുടിച്ചാല്‍ ബെഡ് കോഫീ കുടിക്കുന്നതിനേക്കാള്‍ ഗുണകരമാണ് ‘ – ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.