കലാക്ഷേത്രയിൽ അധ്യാപകർ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതി; പൂർവ്വ വിദ്യാർത്ഥിയുൾപ്പെടെ 100പേർ പരാതിക്കാർ; വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരത്തെത്തുടർന്ന് കോളേജ് അടച്ചു

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: അധ്യാപകർക്കെതിരെ പീഡന പരാതിയുമായി കലാ ക്ഷേത്രയിലെ വിദ്യാർത്ഥികൾ. രുക്മണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് പീഡന പരാതി.

അധ്യാപകനെതിരെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറ് വിദ്യാർത്ഥികൾ നാല് അധ്യാപകർക്കെതിരെ പരാതിയുമായി തമിഴ്‌നാട് വനിതാ കമ്മീഷനെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകർ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് കോളേജ് അടച്ചു.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എ എസ് കുമാരി വെള്ളിയാഴ്ച കാമ്പസിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതൽ കാമ്പസിൽ പീഡനം നേരിട്ടതായി പല വിദ്യാർത്ഥികളും പറഞ്ഞു.

ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കുമെന്നും എ എസ് കുമാരി പറഞ്ഞു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.