കടുത്തുരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന;  കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; സേവനങ്ങൾക്കായി വില്ലേജിലെത്തുന്നവരോട് കൈക്കൂലിയും പാരിതോഷികവും കൈപ്പറ്റുന്നു; വില്ലേജ് ഓഫീസർ സജി വർഗ്ഗീസിനെതിരെ ഉയർന്നത് നിരവധി പരാതികൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകൾ നാല് വർഷമായി വില്ലേജ് ഓഫീസറുടെ കൈയ്യിൽ; കർശന നടപടിയുമായി വിജിലൻസ് ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: കടുത്തുരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വില്ലേജ് ഓഫീസർ സജി വർഗ്ഗീസിനെതിരെ വ്യാപക പരാതിയാണ് ഉയർന്നതിനെ തുടർന്നാണ് മിന്നൽ പരിശോധന.

വില്ലേജിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന അപേക്ഷകരിൽ നിന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് പാരിതോഷികം കൈപ്പറ്റുകയും, കടുത്തുരുത്തി വില്ലേജ് പരിധിയിൽ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാതെയും ക്രമക്കേടുകൾ വില്ലേജ് ഓഫിസർ കാണിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ആളുകളിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു എന്ന പരാതിയും വ്യാപകമായതിനെ തുടർന്നാണ് രാവിലെ കടുത്തുരുത്തി വില്ലേജ് ഓഫീസിൽ കോട്ടയം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി മനോജ്കുമാറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.

പരിശോധനയിൽ വില്ലേജ് ഓഫീസറുടെ കൈവശം കാണപെട്ട അനധികൃത പണം സംബന്ധിച്ച് അന്വേഷിച്ചതിൽ കടുത്തുരുത്തി വില്ലേജ് ഓഫീസിൽ 2018 ഓഗസ്റ്റ് മാസം 15-ാം തിയ്യതി മുതൽ 17.09.2019 തീയ്യതി വരെയുള്ള ഒരു വർഷക്കാലത്തിനിടയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) യിലേക്ക് 9 ആളുകൾ നൽകിയ സംഭാവന തുക നാളിത് വരെ CMDRF ഫണ്ടിൽ അടയ്ക്കാതെ കഴിഞ്ഞ 4 വർഷമായി അനധികൃതമായി ഇയാൾ കൈവശം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.

പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരിക്കാലത്ത് കടുത്തുരുത്തി വില്ലേജ് ഓഫീസ് പരിധിയിലുള്ള ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകൾ CMDRF ഫണ്ടിൽ അടയ്ക്കാതെ 4 വർഷമായി കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയത് ഗുരുതര ക്രമക്കേടാണ്.

ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർ സജി വർഗ്ഗീസിന് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.