
കാനം രാജേന്ദ്രൻ ആധുനിക ചികിത്സയോട് വിമുഖത കാട്ടിയതാണ്, അദ്ദേഹത്തിന്റെ രോഗം ഗുരുതരമാവാൻ കാരണം കേരളത്തിലെ രാഷ്ട്രീയക്കാര്‍ പൊതുവെ കപട ചികിത്സകളോടാണ് താല്‍പ്പര്യം കാട്ടുന്നത്;ജോസഫ് വടക്കന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോൾ.
സ്വന്തം ലേഖിക
കോഴിക്കോട്: കേരളക്കരയെ ഏറെ ദുഃഖത്തിലാഴ്‌ത്തിയ മരണമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെത്.ഒരുവര്‍ഷം മുൻപ് വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹത്തിന് പ്രമേഹം മൂര്‍ച്ഛിച്ചതിനെ തൂടര്‍ന്നാണ് അന്ത്യം ഉണ്ടായത്.
പക്ഷേ കാനം രാജേന്ദ്രൻ ആധുനിക ചികിത്സയോട് വിമുഖത കാട്ടിയതാണ്, അദ്ദേഹത്തിന്റെ രോഗം ഗുരുതരമാവാൻ കാരണമെന്നും, കേരളത്തിലെ രാഷ്ട്രീയക്കാര്‍ പൊതുവെ കപട ചികിത്സകളോടാണ് താല്‍പ്പര്യം കാട്ടുന്നത് എന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്. എഴുത്തുകാരനും, ശാസ്ത്രപ്രചാരകനും സ്വതന്ത്രചിന്തകനുമായ ജോസഫ് വടക്കൻ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

”കാനം രാജേന്ദ്രൻ മരിച്ചു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും. പക്ഷെ, കാനം അകാലത്തില്‍ മരിക്കാൻ കാരണം, എല്ലാ കമ്മ്യൂണിസ്റ്റ്കള്‍ക്കും ഉള്ള ആയുര്‍വേദ പ്രേമം തന്നെയാണ്. നായനാര്‍ പ്രമേഹത്തിന് ഉലുവ തിന്ന് തിന്ന് അവസാനം വൃക്കകള്‍ തകരാറില്‍ ആയി ഡല്‍ഹി എയിംസില്‍ വച്ച് മരിച്ചു. ഇഎംഎസ് പൂര്‍വ്വ ജര്‍മ്മനിയില്‍ പ്രകൃതി ചികിത്സക്ക് (വിയര്‍പ്പിക്കാൻ ) പോയി. കാനം പ്രമേഹത്തിന് ആദ്യം ആയുര്‍വേദ ചികിത്സയാണ് നടത്തിയിരുന്നത്. അങ്ങനെ പ്രമേഹം കടുത്തു. പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തെ സമീപിക്കുമ്ബോള്‍ നേര്‍വുകളെ ബാധിച്ച അവസ്ഥയില്‍ ആയിരുന്നു. കാലിലെ മുറിവ്, വേദന അറിയാത്തത് മൂലം സാരമായി എടുക്കാറില്ല, ഇത്തരം അവസ്ഥയില്‍ എത്തുന്നവര്‍.കാനത്തിന്റെ കാര്യത്തിലും അതാണ് ഉണ്ടായത്. കാലിലെ മുറിവ് പഴുത്തു. പഴുപ്പ് മുകളിലേക്ക് വ്യാപിച്ചു. പാദം മുറിച്ചുമാറ്റി. പക്ഷെ, പഴുപ്പ് നിയന്ത്രണവിധേയമായില്ല. പ്രമേഹം കണ്ണിന്റെ കാഴ്ചയെ ബാധിക്കും. ഹൃദയ പേശികളെ ബാധിക്കും. ഹൃദയപേശികളെ ബാധിച്ച് ഹൃദയസ്തംഭനം ഉണ്ടായി. പ്രമേഹത്തെ സൈലന്റ് കില്ലര്‍ എന്നു വിളിക്കുന്നത് അതുകൊണ്ടാണ്. ആധുനിക വൈദ്യത്തെ തള്ളിപ്പറഞ്ഞു, ആയുര്‍വേദം പോലുള്ള കപട ചികിത്സകളെ പുല്‍കുന്ന കമ്മി, കൊങ്ങി, സംഘി രാഷ്ട്രീയക്കാര്‍ക്കുള്ള മുന്നറിയിപ്പ് ആണിത്. ഇതൊരു പാഠം ആയിരുന്നെങ്കില്‍.
കാനത്തിന്റെ പാര്‍ട്ടിയില്‍ മുഴുവൻ കീമോ ഫോബിയക്കാരാണ്. ഇപ്പോഴത്തെ കൃഷി മന്ത്രി. പി. പ്രസാദിന്റെ കാര്യം അറിയാമല്ലോ, മുൻ കൃഷി മന്ത്രിമാരയാ മുല്ലക്കര രത്നാകരൻ, വി. എസ്. സുനില്‍ കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധര്‍ ആയിരുന്നു. മുല്ലക്കര രത്നാകരൻ കടുത്ത ജനിതകവിള വിരോധിയായിരുന്നു. സുനില്‍ കുമാര്‍ കോവിഡിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കാൻ, ദിവസവും അതിരാവിലെ നെല്ലിക്കാ ജൂസില്‍, മഞ്ഞള്‍പ്പൊടി കലക്കികുടിച്ചിരുന്നയാളാണ്. ബിനോയ് വിശ്വം പോലും ആയുര്‍വേദത്തെ ആശ്രയിക്കുന്നയാളാണ്. സമൂഹത്തിന് സദ് മാതൃകകളാകേണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ ദുര്‍മാതൃകകളാകുന്ന വിചിത്ര ചിത്രം ആണ് നാം കാണുന്നത്.
തൊണ്ടയില്‍ കാൻസര്‍ വന്നപ്പോള്‍ ഒറ്റമൂലി ചികിത്സ തേടി വഷളാക്കിയ ഉമ്മൻ ചാണ്ടി. ആയുര്‍വേദത്തെയും, സിദ്ധയെയും വാഴ്‌ത്തിപ്പാടുന്ന ചാണ്ടി ഉമ്മൻ. കയ്യൊടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ട് അത് വെട്ടിയ ശേഷം ഫിസിയോ തെറാപ്പിക്ക് പകരം തിരുമ്മല്‍ കാരന്റെ അടുക്കല്‍ പോകുന്ന ഉമാ തോമസ്. നമ്മുടെ രാഷ്ട്രീയക്കാരില്‍ ശാസ്ത്ര ബോധമുള്ള ഒരെണ്ണത്തിനെ കണ്ടെത്താനില്ല. അവിടെ കമ്മിയെന്നോ, കൊങ്ങിയെന്നോ, സംഘിയെന്നോ വ്യത്യാസം ഇല്ല. ”- ഇങ്ങനെയാണ് ജോസഫ് വടക്കന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്റ്റിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.