
സ്വന്തം ലേഖകൻ
പത്തനംതിട്ട: മകരവിളക്കിന് ശബരിമല ദർശനത്തിനുവേണ്ടി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ ജാമ്യത്തിൽ ഇളവ് വേണ്ടതെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ സുരേന്ദ്രനോട് വാക്കാൽ ചോദിച്ചു.
ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. ഈ സീസണിൽ ഇയാളെ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ദർശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ഡിസംബർ ഏഴിനായിരുന്നു സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെ രണ്ട് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമടക്കം ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group