
ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിൽ ശശി തരൂർ പങ്കെടുക്കില്ല : കെ സുധാകരൻ
തിരുവനന്തപുരം : ശശി തരൂർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തീരുമാനത്തോടെ പ്രശ്നം അവസാനിച്ചുവെന്നും വലിയ ദ്രോഹമൊന്നും ശശി തരൂർ പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ചിലർ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണെന്ന് കെ സുധാകരൻ പറഞ്ഞു.
വ്യാവസായിക വളർച്ചയിൽ ശശി തരൂരിന്റെ പ്രസ്താവന പൂർണ അർത്ഥത്തിൽ അല്ല. ചില അർദ്ധ സത്യങ്ങൾ ഉണ്ടെന്ന മട്ടിൽ ആയിരുന്നു പ്രസ്താവന. കോൺഗ്രസ് നേതൃത്വം എന്ന നിലയിൽ അദേഹം പറയാൻ പാടില്ലായിരുന്നു. പറഞ്ഞെന്നു കരുതി തൂക്കിക്കൊല്ലാൻ കഴിയില്ലല്ലോ എന്ന് കെ സുധാകരൻ പറഞ്ഞു. ഡിവൈഎഫ്ഐ പരിപാടിക്ക് ശശി തരൂർ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ നേതാക്കൾ ക്ഷണിച്ചിരുന്നു. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം,സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിൽ വച്ച് നേരിട്ട് കണ്ടായിരുന്നു ക്ഷണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group


യുവതികളുടെ ശബരിമല ദർശനം: കള്ളൻ കക്കാൻ പോകുന്നത് പോലെ ; കെ. സുധാകരൻ
സ്വന്തം ലേഖകൻ
കണ്ണൂർ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് കള്ളന്മാർ കക്കാൻ പോകുന്ന പോലെയെന്ന് കെ സുധാകരൻ. പിണറായി ഫാസിസ്റ്റ്, ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ചെയ്തത് ചെറിയ കാര്യമാണെന്ന് പിണറായി കരുതേണ്ടന്നും കെ. സുധാകരൻ പറഞ്ഞു. വനിതാ പ്രവേശനം നടന്നു എന്നു പറയാനാകില്ലെന്ന് പറഞ്ഞ സുധാകരൻ യഥാർത്ഥ രീതിയിൽ അല്ല യുവതികൾ ശബരിമലയിൽ പ്രവേശിച്ചതെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികൾ ദർശനം നടത്തിയത്. നീചമായ നീക്കമാണ് നടന്നതെന്നും സുധാകരൻ ആരോപിച്ചു. പുറത്ത് വരുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് സംശയമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.