
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി വർഗ്ഗീസിന് പിന്തുണയുമായി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ദിലീപ് കുറ്റക്കാരനാണെങ്കിൽ തെളിവുണ്ടെങ്കിൽ ശിക്ഷിക്കണം. പ്രശ്‌നം ഉന്നയിക്കുന്നുവർ കേസിൽ തെളിവുണ്ടോ ഇല്ലയോ എന്നതല്ല ചൂണ്ടിക്കാണിക്കുന്നത്.
അതെഴുതിയില്ല, ഇതെഴുതിയ എന്നതൊക്കെയാണ്. എഴുതാൻ പാടില്ലാത്തതായത് കൊണ്ടാണ് കോടതി അത് എഴുതാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.വിചാരണയിൽ ശരിയായ സമീപനം മാത്രമാണ് ഓരോ വിഷയത്തിലും എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതോ സിനിമാ സെറ്റിൽ വച്ച് ഇരയാക്കപ്പെട്ട നടിയെക്കുറിച്ച് ‘അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും’ എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. എന്നാൽ ഈ മൊഴി കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം.
നേരിട്ട് ഇരയോട് ‘നിന്നെ ഞാൻ കത്തിക്കും’ എന്ന് പറഞ്ഞാൽ അത് തെളിവാണ്. മറ്റൊരാൾ പറഞ്ഞത് ആരോടോ പറയുന്നത് കേട്ടു എന്നതാണ് ഇവിടെ. ഇത് ഒരിക്കലും റെക്കോർഡ് ചെയ്യാൻ പാടില്ലാത്തതാണ്കാര്യ കാരണ സഹിതം കെമാൽ പാക്ഷ പറയുന്നു.
ഫൊറൻസിക് റിപ്പോർട്ട് വിളിച്ചു ചോദിച്ചു എന്നതാണ് ജഡ്ജിക്കെതിരെ ഉയർത്തിയ ഒരു ആരോപണം. ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിൽ ചോദിക്കാൻ കോടതിക്ക് അധികാരമുണ്ട്. ഒരു റിപ്പോർട്ട് വന്നിട്ടില്ലെങ്കിൽ നടപടി എടുത്തതാണ് എന്റെ ചരിത്രം. വിളിച്ച് ചോദിക്കാനൊന്നും നിൽക്കില്ല, സമൻസ് അയയ്ക്കും. ഡയറക്ടർ നേരിട്ട് ഹാജരാകാൻ പറയും. ഇവർ വിളിച്ചു ചോദിച്ചതിൽ നിയമപരമായി ഒരു അപാകതയുമില്ല.
നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോൾ രേഖപ്പെടുത്തിയില്ലെന്നതാണ് മറ്റൊരു ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്. അതുപോലെ മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടു മാസവും.
ഇത്രയും മാസം മിണ്ടാതെ ഇരുന്നിട്ടാണ് ഇപ്പോൾ ആരോപണവുമായി എത്തുന്നത്. ഒക്കാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കാണുമ്‌ബോൾ ഇതെന്താണെന്ന് ജഡ്ജി ചോദിച്ചെന്നിരിക്കും. അത് കോടതി നടപടിയാണ്.
വനിതാ ജഡ്ജി ഹണി മൂന്നു വർഷം മുൻപ് വരെ നേരിട്ടു പരിചയമുള്ള വ്യക്തിയാണ്. ഞാൻ അറിയുന്ന വ്യക്തി എന്ന നിലയിൽ കള്ളത്തരം ചെയ്യുന്ന ആളല്ല. ആവശ്യമില്ലാതെ കോടതിയിൽ എന്തെങ്കിലും പറഞ്ഞാൽ തെറ്റെന്ന് പറയാൻ ആർജവമുള്ള ജഡ്ജിയാണവരെന്നും ജസ്റ്റിസ് കെമാൽപാക്ഷ പറയുന്നു
ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കും എന്നതിലും തർക്കമില്ല. മറ്റൊരാളുടെ മുന്നിൽ വന്നാൽ എന്താകുമെന്ന് പറയാനും സാധിക്കില്ല. യഥാർഥത്തിൽ പ്രതിക്ക് ഇത് സന്തോഷമാകുമെന്നാണ് മനസിലാകുന്നത്.
ഒരു ജുഡിഷ്യൽ ഓഫിസർക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് ആരോപണം ഉന്നയിക്കുന്നവരുടെ പ്രശ്‌നം. ഒരു ജുഡിഷ്യൽ ഓഫിസറെ ഇങ്ങനെ പറയുന്നത് വളരെ തെറ്റാണ്. കോടതിയെ അവിശ്വസിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.