ജൂൺ ഒന്നു മുതൽ മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം: പാചകവാതക വില കൂടാനും കുറയാനും സാധ്യതയുണ്ട്.

Spread the love

ഡല്‍ഹി : എല്ലാ മാസവും ആദ്യ തീയതി ചില മാറ്റങ്ങളുണ്ട്. വരാനിരിക്കുന്ന ജൂണ്‍ 1 മുതല്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെയും സാമ്ബത്തിക അന്തരീക്ഷത്തെയും സാരമായി ബാധിച്ചേക്കാം.
ജൂണില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് നമുക്ക് നോക്കാം

ഇപിഎഫ്‌ഒ
ഇപിഎഫ്‌ഒ ജീവനക്കാർക്ക് ജൂണില്‍ വലിയ ആശ്വാസം ലഭിച്ചേക്കാം. പിഎഫ് പിൻവലിക്കല്‍, ഡാറ്റ അപ്‌ഡേറ്റ്, ക്ലെയിം തുടങ്ങിയവ എളുപ്പമാക്കുന്ന ഇപിഎഫ്‌ഒ 3.0 യുടെ പുതിയ പതിപ്പ് സർക്കാർ പുറത്തിറക്കാൻ പോകുന്നു. ഇതിന് കീഴില്‍, എടിഎമ്മില്‍ കാർഡ് ഉപയോഗിച്ച്‌ പിൻവലിക്കുന്ന അതേ രീതിയില്‍ കാർഡ് ഉപയോഗിച്ച്‌ പണം പിൻവലിക്കാം.

ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കാം. ഓട്ടോ-ഡെബിറ്റ് ചെയ്തില്ലെങ്കില്‍, രണ്ട് ശതമാനം പിഴ ചുമത്തിയേക്കാം. യൂട്ടിലിറ്റി ബില്ലുകള്‍ക്കും ഇന്ധനച്ചെലവുകള്‍ക്കും അധിക ചാർജുകള്‍ ഈടാക്കും, അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് അധിക ചാർജുകള്‍ ഈടാക്കും. റിവാർഡ് പോയിന്റ് സംവിധാനത്തിലും മാറ്റം വന്നേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടിഎമ്മുകള്‍
അടുത്ത മാസത്തോടെ എടിഎമ്മുകള്‍ വഴിയുള്ള പണമിടപാടുകളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക് വർദ്ധിക്കും. സൗജന്യ പരിധിക്ക് പുറത്തുള്ള ഇടപാടുകള്‍ക്ക് നിരക്ക് വർദ്ധനവ് ബാധകമാകും. മെയ് മാസത്തില്‍, എടിഎം കൗണ്ടറുകള്‍ വഴി പണം പിൻവലിക്കുന്നതിനുള്ള നിരക്കുകള്‍ വർദ്ധിപ്പിച്ചു. നിരക്ക് 21 രൂപയില്‍ നിന്ന് 23 രൂപയായി ഉയർത്തി.

എല്‍പിജി സിലിണ്ടർ
എല്ലാ മാസവും ആദ്യ ദിവസം എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരാറുണ്ട്. പാചകവാതക ഗ്യാസിലുണ്ടാകുന്ന വിലയിലെ മാറ്റങ്ങള്‍ സാധാരണ കുടുംബങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൂണ്‍ ഒന്നു മുതല്‍ ഗ്യാസിന്റെ വില കൂടാനും കുറയാനും സാധ്യതയുണ്ട്. സാധാരണക്കാരന്റെ സാമ്ബത്തിക ഭദ്രതയെ ബാധിക്കുന്ന ഈ മാറ്റം ഏറെ പ്രാധാന്യമുള്ളതാണ്.

ഫിക്സ്ഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക്
ഫിക്സ്ഡ് ഡെപോസിറ്റിന്റെ പലിശ നിരക്കിലും അടുത്ത മാസം ആദ്യത്തില്‍ മാറ്റമുണ്ടായേക്കും. 6.5 മുതല്‍ 7.5 ശതമാനം വരെയാണ് നിലവില്‍ മിക്ക ബാങ്കുകളും നല്‍കുന്ന പലിശ നിരക്ക്. ഇത് കുറയാൻ സാധ്യതയുണ്ടെന്നാണ് അനുമാനങ്ങള്‍.