കേരളം പിടിക്കാന്‍ കച്ച കെട്ടി ബിജെപി; എല്ലാ മാസവും ദേശീയ നേതാക്കള്‍ നേരിട്ടെത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കും; ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ തലമുതിര്‍ന്ന നേതാക്കള്‍ വരെ വീടുകയറലടക്കം നടത്തണം; ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദ; കേരളം തീവ്രവാദത്തിന്റെ ഹോട്ട് സ്‌പോട്ടെന്നും വിമര്‍ശനം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളം പിടിക്കാന്‍ കച്ചകെട്ടി ബിജെപി. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍ദ്ദേശിച്ചു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ ഓരോ മാസവും നേരിട്ടത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് സീറ്റുകള്‍ ലക്ഷ്യമിട്ടാണ് കര്‍മ്മ പദ്ധതി.കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ദേശീയ അധ്യക്ഷന്‍ തന്നെ മുന്നോട്ട് വച്ചിട്ടുള്ളത്. ഇന്ന് മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങണമെന്നാണ് നദ്ദയുടെ നിര്‍ദേശം.

ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി നടപ്പാക്കുന്നത്. അതേസമയം, കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ജെ പി നദ്ദ ഇന്നലെ ഉയര്‍ത്തിയത്. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീട് കയറല്‍ അടക്കം നടത്തണമെന്നാണ് നിര്‍ദേശം.തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു നിര്‍ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് നദ്ദ വിമര്‍ശിച്ചു. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍ക്കാര്‍ പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണ്. കൊവിഡ് കാല പര്‍ച്ചേഴ്‌സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നദ്ദ, സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു.