
പാലാ: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻ തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുവാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു.
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്ററ്യന് സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ജലസേചന വകുപ്പിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചത്.
ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം സന്ദർശിക്കുവാൻ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്ക് മുനിയറയിലേയ്ക്കുള്ള കനാൻ തോട് മുറിച്ചുകടക്കാതെ വളരെ വേഗം എത്തുവാൻ കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും ജോസ്.കെ.മാണി എം.പി അറിയിച്ചു.
കനാൻ നാട് ജംഗ്ഷനിൽ അമെനിറ്റി സെൻ്റർ നിർമ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്
ഇതിൻ്റെ നിർമ്മാണത്തിനുളള സാങ്കേതികാനുമതിക്കായുള്ള നടപടികളും പൂർത്തിയായി വരുന്നു. ഇലവീഴാപൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ – അടൂർമല അമ്പലം റോഡ് നിർമ്മാണത്തിനുള്ള പദ്ധതിയും സമർപ്പിച്ചിട്ടുള്ളതായി ജോസ്.കെ.മാണി അറിയിച്ചു.



