വൈദ്യുതി ഇല്ലാത്ത കൊട്ടാരം ; 700 വർഷത്തോളം പഴക്കം, സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം ; രാജീവ് ഗാന്ധി, ബില്‍ ക്ലിന്‍റണ്‍ തുടങ്ങിയവർ ശ്രദ്ധേയരായ സന്ദർശകരിൽ ചിലർ ;അറിയാം ദേശീയ ഉദ്യാനത്തിന്‍റെ പ്രത്യേകതകള്‍

Spread the love

സ്വന്തം ലേഖകൻ

രാജസ്ഥാനിലെ രണ്‍ഥഭോർ ദേശീയോദ്യാനത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. രണ്‍ഥംഭോറിന്‍റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന “ജോഗി മഹല്‍’ ആണ് സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം. നാഷണല്‍ പാർക്കിന്‍റെ സോണ്‍ മൂന്നില്‍ ജോഗി മഹല്‍ തടാകക്കരയിലാണ് ജോഗി മഹല്‍ സ്ഥിതിചെയ്യുന്നത്.

700 വർഷത്തോളം പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് ജോഗി മഹല്‍. രണ്‍ഥംഭോറിലെ ഭരണാധികാരി റാവു ഹമ്മിർ തന്‍റെ ഗുരുവിനു വേണ്ടി പണികഴിപ്പിച്ചതാണ് ഇത്. ഈ ഇരുനില കെട്ടിടത്തില്‍ എട്ടിലേറെ മുറികളുണ്ട്. നാഥ് വിഭാഗത്തിലെ ആളുകളെ ജോഗി എന്നും വിളിക്കും, അങ്ങനെയാണ് ഈ സ്ഥലത്തിനു ജോഗി എന്ന പേരു ലഭിക്കുന്നത്. നിലവില്‍ ജോഗി മഹല്‍ ഫോറസ്റ്റ് റെസ്റ്റ് ഹൗസ് ആണ്. അതേസമയം, കടുവാ സംരക്ഷണകേന്ദ്രമായതിനാല്‍ പ്രവേശനം നിയന്ത്രണവിധേയവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജോഗി മഹലില്‍ താമസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍റെ കുടുംബവും ഇവിടെ താമസിച്ചിരുന്നു. മുൻ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, സച്ചിൻ ടെൻഡുല്‍ക്കർ എന്നിവരും ശ്രദ്ധേയരായ സന്ദർശകരാണ്. ജോഗി മഹലിനു മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടെ വൈദ്യുതി ഇല്ല എന്നതാണ്. വൈദ്യുതി ഇല്ലാതെയാണ് വിവിഐപികള്‍ ഇവിടെ താമസിച്ചത്!

ഇനിയുണ്ട് ദേശീയ ഉദ്യാനത്തിന്‍റെ പ്രത്യേകതകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആല്‍മരം സ്ഥിതിചെയ്യുന്നത് ജോഗി മഹലിനു സമീപമാണ്. കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കല്‍ ഗാർഡനിലാണ് ഏറ്റവും വലിയ ആല്‍മരം പടർന്നുനില്‍ക്കന്നത്. 2000-ല്‍ രണ്‍ഥംഭോർ സന്ദർശിച്ചപ്പോള്‍ ബില്‍ ക്ലിന്‍റണ്‍ ഈ ആല്‍മരത്തെ “ദി വാർഡിംഗ് ട്രീ’ എന്നാണു വിളിച്ചത്. ജോഗി മഹല്‍ രണ്‍ഥംഭോറിന്‍റെ പ്രകൃതിസൗന്ദര്യത്തിനുള്ളില്‍ ചരിത്രപരവും സാംസ്കാരികവുമായ പ്രധാന അടയാളമായി തെളിഞ്ഞുനില്‍ക്കുന്നു.