മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽ ഒൻപതു പേർക്ക് ദാരൂണാന്ത്യം; 4 പേരുടെ നില അതീവ ഗുരുതരം; മരിച്ചവര്‍ എല്ലാം വയനാട് സ്വദേശികൾ; വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അപകടസ്ഥലത്തേക്ക് തിരിച്ചു

Spread the love

സ്വന്തം ലേഖകൻ 

ബത്തേരി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. ഒൻപതു പേർ അപകടത്തിൽ മരിച്ചു. 4 പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. ജീപ്പ് മറിഞ്ഞത് 25 മീറ്റര്‍ താഴ്ചയിലേക്കെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ്. അരുവിയിലെ കല്ലുകള്‍ക്ക് മുകളിലേക്ക് വീണത് മരണസംഖ്യ ഉയരാന്‍ കാരണമായി.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്നത് തേയില തൊഴിലാളികളായിരുന്നു. അപകടത്തില്‍ 9 സ്ത്രീകള്‍ മരിച്ചു.  മരിച്ചവര്‍ വയനാട് സ്വദേശികളാണ്. മരിച്ച റാബി, ശാന്ത, ലീല, റാബിയ, ചിന്നമ്മ, ഷാജ എന്നിവരെ തിരിച്ചറിഞ്ഞു. ദീപു ടീ ട്രേഡിങ് കമ്പനിയുടെ ജീപ്പാണ് വളവില്‍ കലുങ്ക് തകര്‍ത്ത് മറിഞ്ഞത്. ഇവര്‍ വാളാട് നിന്ന് കമ്പമലയ്ക്കു പോവുകയായിരുന്നു. അപകടം തലപ്പുഴ കണ്ണോത്തുമലയ്ക്ക് സമീപമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 9 പേർ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു. 12 പേരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.  മരിച്ചവര്‍ എല്ലാം വയനാട് സ്വദേശികളാണ്. ഡ്രൈവറുള്‍പ്പെടെ നാലുപേര്‍ക്കാണ് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.