play-sharp-fill
ജവാന് വീര്യം കൂടുതൽ: വിൽക്കേണ്ടെന്നു ബിവറേജസ് കോർപ്പറേഷൻ; ജവാൻ കഴിച്ച് ആളുകൾ കുഴഞ്ഞു വീണെന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം

ജവാന് വീര്യം കൂടുതൽ: വിൽക്കേണ്ടെന്നു ബിവറേജസ് കോർപ്പറേഷൻ; ജവാൻ കഴിച്ച് ആളുകൾ കുഴഞ്ഞു വീണെന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം

‘തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ ജനപ്രീയ ബ്രാൻഡായ ജവാൻ മദ്യത്തിന് വീര്യം കൂടുതലെന്നു കണ്ടെത്തൽ. ജവാന്റെ വീര്യം കൂടുതലായതോടെ മദ്യം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും പിൻവലിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ തന്നെ വിപണിയിൽ ഇറക്കുന്ന മദ്യത്തിനാണ് ഈ ഗതികേട് ഉണ്ടായിരിക്കുന്നത്.

രാസപരിശോധനയിൽ ജവാൻ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വിൽപന മരവിപ്പിക്കാൻ കേരള എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി.ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിർദേശം. രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ സെഡിമെന്റ്‌സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്‌സൈസ് വകുപ്പിന്റെ നടപടി.


സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% ്/്, 38.31% ്/്, 39.14% ്/് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്ക് എക്‌സൈസ് കമ്മിഷ്ണർ അറിയിപ്പ് നൽകി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കോഴിക്കോട് മുക്കത്തെ ഒരു ബാർഹോട്ടലിൽ നിന്നും മദ്യം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പിന്നാലെ മദ്യം വാങ്ങിയവർ എക്സൈസിൽ പരാതി നൽകി. തുടർന്ന് രണ്ട് കുപ്പികൾ പിടിച്ചെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥർ ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു. ഇതോടെയാണ് മദ്യത്തിൽ നിർദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽകഹോൾ കണ്ടെത്തിയത്.