പരിശോധിച്ചത് രണ്ടു ലക്ഷത്തിലേറെ ഫോൺ കോളുകൾ; ജസ്‌ന കടന്നു പോയ വഴികളിലൂടെ സഞ്ചരിച്ച പൊലീസ് ഒടുവിൽ ആ നിർണ്ണായക സ്ഥലത്ത് എത്തി; കയ്യെത്തും ദൂരത്ത് ജെസ്‌നയെ കണ്ടെത്തി കൂടത്തായിയുടെ ചുരുൾ അഴിച്ച സൈമണും സംഘവും

പരിശോധിച്ചത് രണ്ടു ലക്ഷത്തിലേറെ ഫോൺ കോളുകൾ; ജസ്‌ന കടന്നു പോയ വഴികളിലൂടെ സഞ്ചരിച്ച പൊലീസ് ഒടുവിൽ ആ നിർണ്ണായക സ്ഥലത്ത് എത്തി; കയ്യെത്തും ദൂരത്ത് ജെസ്‌നയെ കണ്ടെത്തി കൂടത്തായിയുടെ ചുരുൾ അഴിച്ച സൈമണും സംഘവും

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: കൂടത്തായിയിലെ കൂട്ടക്കൊലയുടെ ചുരുളഴിച്ച എസ്.പി കെ.ജി സൈമൺ പത്തനംതിട്ടയുടെ ചുമതലയേറ്റെടുത്തപ്പോൾ തന്നെ മാധ്യമങ്ങൾ ചോദിച്ച ഒരു ചോദ്യമുണ്ട്..! രണ്ടു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജസ്‌നയെ കണ്ടെത്താനാവുമോ..! ചോദ്യം ചോദിച്ചവർക്ക് സംശയങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും അന്വേഷണം ഏറ്റെടുത്ത ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന് തെല്ലും സംശയമുണ്ടായിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾ പൂർത്തിയാകും മുൻപ് തന്നെ ജസ്‌ന എവിടെ എന്ന കാര്യത്തിൽ കൃത്യമായ സൂചന പൊലീസിനു ലഭിച്ചിരിക്കുന്നു. പോസിറ്റീവായ ഉത്തരം പ്രതീക്ഷിക്കാം എന്ന ഉത്തരം ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നൽകുമ്പോൾ ഒന്ന് ഉറപ്പിക്കാം നാടിന് പ്രതീക്ഷിക്കാൻ ഏറെയുണ്ട്.

സംസ്ഥാനത്തിന്റെ ആശങ്കകൾ മുഴുവൻ ഏറ്റെടുത്താണ് രണ്ടു വർഷം മുൻപ് ജസ്‌ന എന്ന വിദ്യാർത്ഥിനിയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. ഇതിനു പിന്നാലെ വിവിധ അന്വേഷണ ഏജൻസികൾ മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ജസ്‌നയെപ്പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ, ആർക്കും തെളിയിക്കാനാവാത്ത കേസുകൾ തെളിയിക്കുന്നതിൽ അതി വിദഗ്ധനായ കെ.ജി സൈമൺ തന്നെ വേണ്ടി വന്നു ഈ കേസിനും തുമ്പുണ്ടാക്കാൻ. ജസ്‌ന കേരളത്തിന്റെ അയൽസംസ്ഥാനത്ത് തന്നെ ഉണ്ടെന്നാണ് ഫോൺ കോൾ രേഖകൾ പരിശോധിച്ച പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കേരളത്തിനു പുറത്തുള്ള ജസ്‌നയെ ഉടൻ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെ 2018 മാർച്ച് 20-നാണ് കാണാതായത്. പത്തനംതിട്ട എസ്പി: കെ.ജി. സൈമണാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് ഉന്നതവൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ജസ്‌നയെക്കുറിച്ചു വിവരം നൽകുന്നവർക്കു ഡി.ജി.പി. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തച്ചങ്കരി ക്രൈംബ്രാഞ്ച് ഡയറക്ടറായശേഷം തയാറാക്കിയ 10 മുൻഗണനാ കേസുകളുടെ പട്ടികയിൽ ജസ്‌നയുടെ തിരോധാനവും ഉൾപ്പെടുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ”ഞാൻ മരിക്കാൻ പോകുന്നു”വെന്ന (ഐ ആം ഗോയിങ് ടു െഡെ) ജസ്‌നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം. ഇതിനിടെ, തമിഴ്നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം ജസ്‌നയുടേതാണെന്ന് ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിച്ചു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളിൽ ജസ്‌നയെ കണ്ടെത്തിയെന്ന വാർത്തയും പരന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്‌നയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും പൊലീസ് കണ്ടെടുത്തിരുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്‌ന. മാതാവ് എട്ടുമാസം മുൻപ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ജസ്‌ന ഓട്ടോറിക്ഷിൽ കയറിയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയാണ് ജെസ്ന.

പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിൽ പോകുന്നുവെന്ന് അടുത്തവീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ ഒമ്ബതരയോടെ വീട്ടിൽനിന്നിറങ്ങിയത്. പുസ്തകവും ഹാൻഡ്ബാഗുമായി വീടിനുമുന്നിൽനിന്ന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാൽ, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.

ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല. പെൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളിൽ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്. സംശയിക്ക തക്ക ഒന്നും ഇതിൽ നിന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചില്ല. ജെസ്‌ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.

തുടർന്ന് ജസ്‌നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. ഇതും ഫലമൊന്നും കണ്ടിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്ന ഫലം പുറത്തു വരുന്നത്.

2018 മാർച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോൺ – മൊബൈൽ നമ്പരുകൾ ശേഖരിച്ചു.

4,000 നമ്ബരുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.

ഏറ്റവും ഒടുവിലായാണ് ഇപ്പോൾ ജസ്‌ന കേരളത്തിന്റെ അതിർത്തി സംസ്ഥാനത്ത് തന്നെ ഉണ്ട് എന്നു അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കൂടത്തായി ജോയിയെ കുടുക്കിയ കെ.ജി സൈമൺ തന്നെയാണ് ഇപ്പോൾ കേസ് തെളിയിച്ചിരിക്കുന്നത്. ചുരുളഴിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടിയ കേസിലാണ് ഇപ്പോൾ സൈമണിന്റെയും സംഘത്തിന്റെയും നിർണ്ണായക ഇടപെടൽ.