video
play-sharp-fill

തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ജനജീവിതം തകർക്കുന്നു: അനാവശ്യ ഹർത്താലിനെതിരെ പ്രതിരോധം തീർത്ത് ജനകീയ പ്രതിരോധ സമിതി; പ്രതികരിക്കുന്നവർക്കും, ഇരയാകുന്നവർക്കും സൗജന്യ നിയമസഹായം

തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ജനജീവിതം തകർക്കുന്നു: അനാവശ്യ ഹർത്താലിനെതിരെ പ്രതിരോധം തീർത്ത് ജനകീയ പ്രതിരോധ സമിതി; പ്രതികരിക്കുന്നവർക്കും, ഇരയാകുന്നവർക്കും സൗജന്യ നിയമസഹായം

Spread the love



സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താലിനെതിരെ പ്രതിഷേധിക്കുന്നവർക്കും പ്രതികരിക്കുന്നവർക്കും ഹർത്താലിന് ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി രംഗത്ത്. തുടർച്ചയായുണ്ടാകുന്ന ഹർത്താൽ സംസ്ഥാനത്തെ സമസ്ത മേഖലകളെയും തകർക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രതിരോധ സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ഹർത്താലിന്റെ ഭാഗമായി ഏത് വിധത്തിലുള്ള ആക്രമണം ഉണ്ടായാലും ഇതിനെതിരെ പ്രതികരിക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ ഇവർ ഒരുക്കിയിരിക്കുന്നത്.

ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നിർബന്ധിത ഹർത്താലെന്നും ഹർത്താലിനെ പ്രതിരോധിക്കണമെന്നും നാശനഷ്ടങ്ങൾക്കിരയാകുന്നവർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുപ്പെടുന്നവർക്കും വ്യാപാരികൾക്കും വാഹന ഉടമകൾക്കും സൗജന്യ നിയമ സഹായം നൽകുമെന്ന് ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് അഡ്വ.സന്തോഷ് കണ്ടംചിറ, ജനറൽ സെക്രട്ടറി എ.കെ ശ്രീകുമാർ, ട്രഷറർ ജെ.വി ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് മാത്രം രണ്ടു മാസത്തിനിടെ ആറാമത്തെ ഹർത്താലാണ് ഇത്. വൃശ്ചികം ഒന്നിന് അടക്കം രണ്ട് സംസ്ഥാന ഹർത്താലുകളാണ് മണ്ഡല മകര വിളക്ക് സീസണിൽ മാത്രം നടത്തിയിരിക്കുന്നത്. ശബരില വിഷയത്തിൽ ആദ്യ ഹർത്താൽ നടന്നത് ഒക്ടോബർ പത്തിനായിരുന്നു. സെപ്റ്റംബർ 28 ന് വന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ സർക്കാരും ദേവസ്വം ബോർഡും റിവ്യു ഹർജി നൽകുന്നില്ലെന്നാരോപിച്ച് വിവിധ ഹൈന്ദവ സംഘടനകൾ പ്രഖ്യാപിച്ചു.
നവംബർ രണ്ടായിരുന്നു ശബരിമലയിലെ രണ്ടാമത്തെ ഹർത്താൽ. ശബരിമലയിൽ ദർശനത്തിനു പോയ അയ്യപ്പഭക്തൻ ശിവദാസൻ നിലയ്ക്കലിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു അടുത്ത ഹർത്താലിന് കാരണമാടയത്. ഇയാൾ പൊലീസ് ലാത്തിച്ചാർജിൽ മരിച്ചതാണെന്ന് ആരോപിച്ചായിരുന്നു പത്തനംതിട്ട ജില്ലയിൽ ഹർത്താൽ.

വൃശ്ചികം ഒന്നിന് ശബരിമല സന്ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സംസ്ഥാന വ്യാപകമായുള്ള രണ്ടാമത്തെ ഹർത്താൽ. പുലർച്ചെ മൂന്ന് മണിക്ക് ഹർത്താൽ പ്രഖ്യാപിച്ച് ജനത്തെ നന്നായി ബുദ്ധിമുട്ടിക്കുകയും ചെയ്തു അന്ന് രണ്ടു ദിവസം മുൻപായിരുന്നു തിരുവനന്തപുരം ജില്ലയിൽ മാത്രമായുള്ള ഹർത്താൽ. തിരുവനന്തപുരം ജില്ലയിൽ മാത്രമായിരുന്നു ഹർത്താലെങ്കിലും സാധാരണക്കാർ നന്നായി വലഞ്ഞു.

ഇത്തരത്തിൽ അനാവശ്യമായി ഹർത്താൽ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കുന്ന പാർട്ടികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജനകീയ പ്രതിരോധ സമിതി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. നിരന്തര ഹർത്താലുകൾ ഭരണഘടന നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുകയാണെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പൗരബോധമുള്ള ഓരോ പൗരന്റേയും കടമയാണെന്നും ഭാരവാഹികൾ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന ഹർത്താലിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ജനകീയ പ്രതിരോധ സമിതി അംഗങ്ങളുടെ നമ്പരുകളിൽ ബന്ധപ്പെടാം. ഹർത്താലിൽ ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടമുണ്ടായാൽ ഹർത്താൽ ആഹ്വാനം ചെയ്ത പാർട്ടിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഹർത്താലിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് വിളിക്കാനുള്ള ഫോൺ നമ്പരുകൾ 9447348297, 94465011 11,
9497290368.