play-sharp-fill
ജാഗി ജോണിന്റെ മരണത്തിൽ ദുരൂഹതയേറുന്നു ; വീടിന്റെ മുകൾനിലയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ടിരുന്നു ; അന്വേഷണം കൊച്ചിയിലെ ബോഡി ബിൾഡറായ ആൺസുഹൃത്തിലേക്ക്

ജാഗി ജോണിന്റെ മരണത്തിൽ ദുരൂഹതയേറുന്നു ; വീടിന്റെ മുകൾനിലയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ടിരുന്നു ; അന്വേഷണം കൊച്ചിയിലെ ബോഡി ബിൾഡറായ ആൺസുഹൃത്തിലേക്ക്

 

സ്വന്തം ലേഖിക

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിയും സുഹൃത്തുമായ ഫിസിക്കൽ ട്രെയിനറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.


മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോൺ ഇയാളെ വിളിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് തലസ്ഥാനത്തെത്താൻ പൊലീസ് ആവശ്യപ്പെട്ടത്. കുടുംബസുഹൃത്തായ യുവതി വഴിയാണ് ജാഗി ജോൺ ഇയാളെ പരിചയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്ത് എത്തുമ്പോൾ ഇയാൾ സ്ഥിരമായി ജാഗിയെ സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഒരു ചാനൽ ഷോയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ജാഗി. ഹെൽത്ത്ക്ലബ്ബിൽ ശാരീരിക പരിശീലനം നടത്തിയിരുന്നു. ഇതിനുവേണ്ടിയുള്ള മാർഗനിർദേശങ്ങൾ നൽകിയിരുന്നത് ഇയാളാണ്.

അതേസമയം ജാഗിയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം.

വീഴ്ചയുടെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. പരിക്കേൽക്കുന്ന വിധത്തിൽ തെറിച്ചുവീഴാനുള്ള സാധ്യതയാണ് പോലീസ് തേടുന്നത്. വീടിന്റെ മുകൾനിലയിൽ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.

23- ന് വൈകീട്ടാണ് ജാഗിയെ കുറവൻകോണത്തെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. വൃദ്ധയായ മാതാവിനൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഇവർ പരസ്പരവിരുദ്ധമായിട്ടാണ് സംസാരിച്ചിരുന്നത്. വാഹനാപകടത്തിൽ മകനും ഭർത്താവും മരിച്ചശേഷം ഇവർ ഇങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ഇതുകൊണ്ട് തന്നെ ഒപ്പമുണ്ടായിരുന്നെങ്കിലും മരണകാരണം സംബന്ധിച്ച് അമ്മയിൽ നിന്നു വിവരം ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുമില്ല.

Tags :