
സ്വന്തംലേഖകൻ
കോട്ടയം : ഇന്ത്യയുടെ ഉരുക്കു വനിതയും മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. 46ാം വയസ്സിലാണ് ശര്‍മിള അമ്മയായത്. മാതൃദിനമായ ഇന്നലെ മേയ് 12ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിള്‍ക്ക് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീപാദ വിനേകര്‍ പറഞ്ഞു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. അതിന്‌ശേഷം മണിപ്പൂര്‍ വിട്ട് കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു ഇറോം. ‘ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. വളരെ സന്തോഷവതിയാണ്. എനിക്കും ഡെസ്മണ്ടിനും ആരോഗ്യമുള്ള കുട്ടികളെ വേണമെന്ന് മാത്രമായിരന്നു ആഗ്രഹം.’ ഇറോം ശര്‍മിള പറഞ്ഞു. മണിപ്പൂരില്‍ സായുധ സേനയ്ക്കുള്ള പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷമാണ് ഇറോം നിരാഹാര സമരം ചെയ്തത്. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷമാരുന്ന ആ ഇതിഹാസ സമരം.