
റിയാദ്: ഇറാൻ തുടരുന്ന ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണമായി സൗദി അറേബ്യ അഞ്ച് ഇറാനിയൻ ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കി. ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ ഉൾപ്പെടെ അഞ്ച് പേരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടു. ഇവരെ “പെർസോണ നോൺ ഗ്രാറ്റ” ആയി പ്രഖ്യാപിച്ചാണ് നടപടി.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇറാന്റെ നീക്കങ്ങൾ ഇനി സഹിക്കില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപര്യങ്ങൾക്കും നയതന്ത്ര കേന്ദ്രങ്ങൾക്കുമെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ബീജിംഗ് കരാറും 2026-ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചുവെന്നും സൗദി ആരോപിച്ചു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


