ഇറാൻ- ഇസ്രായേല്‍ സംഘര്‍ഷം ശക്തം; കുത്തനെ കൂടി എണ്ണവില; ഏഴ് ശതമാനം ഉയർന്ന് വില 74 ഡോളറിലേക്കെത്തി; ഏറ്റുമുട്ടല്‍ നീളുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളേയും ഗുരുതരമായി ബാധിക്കും

Spread the love

തെഹ്റാൻ: ഇറാൻ- ഇസ്രായേല്‍ സംഘർഷം ശക്തമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു.

ഇന്ന് ഏഴ് ശതമാനം ഉയർന്ന് വില 74 ഡോളറിലേക്കെത്തി.
സംഘർഷം അവസാനിപ്പിക്കാൻ സൗദിയുള്‍പ്പെടെ രാഷ്ട്രങ്ങള്‍ ട്രംപുമായി സംസാരിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നീളുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളേയും ഗുരുതരമായി ബാധിക്കും.

ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള സ്ട്രെയ്റ്റ് ഓഫ് ഹൊർമൂസ് വഴിയാണ് ഇറാന്റേതുള്‍പ്പെടെ ക്രൂഡ്‌ഓയില്‍ കയറ്റുമതി. സംഘർഷം നീണ്ടാല്‍ ഇതുവഴിയുളള യാത്ര തടസ്സപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ എഴുപത്തിയഞ്ച് പിന്നിടാനിരിക്കുന്ന എണ്ണവില വൈകാതെ 90 കടക്കും. എണ്ണയുല്‍പാദന രാജ്യങ്ങള്‍ക്ക് വിലയേറ്റം ഗുണമാണെങ്കിലും സംഘർഷം തിരിച്ചടിയാണ് സൃഷ്ടിക്കുക.

വില വർധിച്ചാല്‍ ഡിമാന്റ് കുറയുമെന്നതാണ് പ്രധാന കാരണം. ജിസിസി വിപണികളേയും ഇത് ഗുരുതരമായി ബാധിക്കും. ഓഹരി വിപണിയിലും നിക്ഷേപത്തിലും ഇത് പ്രകടമാണ്.