video
play-sharp-fill

കരുണ്‍ നായരുടെ മികച്ച തുടക്കം ; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വി ; മുംബൈയുടെ വിജയം 12 റണ്‍സിന്

കരുണ്‍ നായരുടെ മികച്ച തുടക്കം ; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വി ; മുംബൈയുടെ വിജയം 12 റണ്‍സിന്

Spread the love

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വി. തുടര്‍ച്ചയായ നാലു മത്സരങ്ങള്‍ ജയിച്ചെത്തിയ ഡല്‍ഹി, ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിന് മുന്നിലാണ് വീണത്. ഇംപാക്ട് പ്ലെയറായെത്തിയ കരുണ്‍ നായര്‍ മികച്ച തുടക്കം നല്‍കിയിട്ടും ഡല്‍ഹിക്ക് വിജയിക്കാനായില്ല. അവസാനത്തെ മൂന്ന് പേര്‍ പുറത്താവാന്‍ കാരണമായ റണ്ണൗട്ടുകളും ഡല്‍ഹിയെ ചതിച്ചു. മുംബൈയുടെ രണ്ടാമത്തെ ജയമാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ഒരോവര്‍ ബാക്കിനില്‍ക്കേ, 193-ന് പുറത്തായി. ഡല്‍ഹിക്കായി ഇംപാക്ട് പ്ലെയറായെത്തിയ കരുണ്‍ നായര്‍ 40 പന്തില്‍ 89 റണ്‍സ് നേടി. ഐപിഎലില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് കരുണ്‍ കളിക്കുന്നത്.

33 പന്തില്‍ 59 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ്, വിപ്രജ് നിഗം എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. മൂന്ന് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് തിലക് വര്‍മയുടെ ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റില്‍ നമന്‍ ധിറുമായി കൂട്ടുചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മുംബൈ ഇന്നിങ്‌സ് അവസാനിക്കാന്‍ രണ്ടു പന്തുകള്‍ മാത്രം ബാക്കിയിരിക്കെ ബൗണ്ടറി ലൈനില്‍ അഭിഷേക് പൊറലിന് ക്യാച്ച് നല്‍കി തിലക് മടങ്ങി. മുകേഷ് കുമാറിനാണ് വിക്കറ്റ്. നമന്‍ ധിര്‍ പുറത്താവാതെ 17 പന്തില്‍ 38 റണ്‍സ് നേടി ടീം സ്‌കോര്‍ 200 കടത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കില്‍ട്ടണ്‍ (41), സൂര്യകുമാര്‍ യാദവ് (40) എന്നിവരും മികച്ച പ്രകടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളി താരം വിഘ്‌നേഷ് പുത്തൂരില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഓപ്പണര്‍ രോഹിത് ശര്‍മ 12 പന്തില്‍ 18 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (2), വില്‍ ജാക്‌സ് (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഡല്‍ഹിയുടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നോവറില്‍ 43 റണ്‍സ് വഴങ്ങി.