ഡ്രൈവർ തുപ്പാൻ വാതിൽ തുറന്നു: 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ഇന്നോവ തകിടം മറിഞ്ഞു: ഒരാൾ മരിച്ചു: 2 പേർക്ക് പരിക്ക് 

Spread the love

ഛത്തീസ്ഗഢ്: ബിലാസ്പൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു വ്യവസായി മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബിലാസ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ചകർഭട്ടയില്‍ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹിയാണ് മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബിലാസ്പൂർ-റായ്പൂർ ഹൈവേയിലാണ് അപകടം നടന്നത്.

മണിക്കൂറില്‍ 100 കിലോമീറ്റർ വേഗതയില്‍ സഞ്ചരിച്ചിരുന്ന ഇന്നോവ വാഹനത്തിന്റെ ഡ്രൈവർ പാൻ മസാല തുപ്പാൻ വേണ്ടി വാതില്‍ തുറന്നപ്പോഴാണ് അപകടമുണ്ടായത്. ഇന്നോവ റോഡില്‍ പലതവണ മറിയുകയും രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയും ഡ്രൈവർമാരില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വാഹനം ഓടിച്ചിരുന്നത് ജാക്കിയുടെ സുഹൃത്ത് ആകാശ് ചാന്ദാനിയായിരുന്നു. പാൻ മസാല തുപ്പാൻ വേണ്ടി ആകാശ് പെട്ടെന്ന് വാതില്‍ തുറന്നപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറില്‍ ഇടിച്ചുകയറി പലതവണ മറിയുകയായിരുന്നു. അപകടസമയത്ത് പങ്കജ് ഛബ്ര എന്നൊരാള്‍ കൂടി ഇന്നോവയില്‍ ഉണ്ടായിരുന്നു. ആഘാതത്തിന്‍റെ ശക്തി വളരെ കൂടുതലായതിനാല്‍ മൂന്ന് യാത്രക്കാരും വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വാഹനം ദേശീയപാതയിലൂടെ തലകീഴായി മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നില്‍ ഇരുന്നിരുന്ന ജാക്കി തെറിച്ചുവീണ് ഡിവൈഡറിന് സമീപമുള്ള കമ്പിയില്‍ തലയിടിക്കുകയായിരുന്നു. നെഞ്ചിലും തലയിലും തോളിലും പരിക്ക് മാരകമായതിനാല്‍ സംഭവസ്ഥലത്ത് തന്നെ ജാക്കി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആകാശിനെയും പങ്കജിനെയും ആശുപത്രിയിലേക്ക് മാറ്റി.

ഇന്നോവ റോഡിലേക്ക് മറിഞ്ഞു വീഴുന്നതും, യാത്രക്കാരില്‍ ഒരാള്‍ പുറത്തേക്ക് തെറിച്ചു വീഴുന്നതും, കാർ ഒരു തൂണില്‍ ഇടിക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്