
ന്യൂ ഡൽഹി: യാത്രക്കാർക്ക് ആശ്വാസം.റദ്ദാക്കിയതും വൈകിയതുമായ വിമാനങ്ങൾക്ക് ഇൻഡിഗോ 610 കോടി രൂപയുടെ റീഫണ്ട് നൽകി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് താൽകാലിക ആശ്വാസം.
വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും 610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകൾ ദുരിതബാധിത യാത്രക്കാർക്ക് തിരികെ നൽകിയതായും സിവിൽ ഏവിയേഷൻ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോ എയർലൈൻ ശനിയാഴ്ച 1,500ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650ഓളം വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചു. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റദ്ദാക്കിയതും വൈകിയതുമായ വിമാനങ്ങൾക്ക് ഇൻഡിഗോ 610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. റദ്ദാക്കലുകൾ ബാധിച്ച യാത്രകൾ പുനഃക്രമീകരിക്കുന്നതിന് അധിക ഫീസൊന്നും ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങൾ എന്നിവ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധി കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി എത്തിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
സുഗമമായ ഡെലിവറി ഉറപ്പാക്കുന്നതിന് പ്രക്രിയയിലുടനീളം യാത്രക്കാരുമായി തുടർച്ചയായ ആശയവിനിമയം നിലനിർത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,000 ബാഗേജുകൾ എയർലൈൻ ഇതിനകം വിജയകരമായി എത്തിച്ചു.



