
ദില്ലി: ഇൻഡിഗോ പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ഡിജിസിഎ. നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ നീക്കം ചെയ്തു. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേല്‍നോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വിശദീകരണം നല്‍കാൻ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നില്‍ ഇൻഡിഗോ സിഇഒ പീറ്റർ എല്‍ബേഴ്സ് ഹാജരാകണമെന്നാണ് നിർദേശം. രാജ്യവ്യാപക സർവീസ് പ്രതിസന്ധിയെ സംബന്ധിച്ച വിശദീകരണം തേടുന്നതിനായാണ് നടപടി. ഇന്നലെയും ഇൻഡിഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്ബാകെ ഹാജരായിരുന്നു.
സർവീസ് പ്രതിസന്ധി മനപ്പൂർവം ഇൻഡിഗോ സൃഷ്ടിച്ചതാണെന്ന സംശയങ്ങള്‍ക്കിടെ സർവീസുകള്‍ വെട്ടിക്കുറച്ച് മറ്റു കമ്ബനികള്‍ക്ക് കൈമാറുന്നതുള്‍പ്പടെയുള്ള നടപടികള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. വിമാന യാത്ര നിരക്കുകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്ബിലിന്റെ പ്രമേയമാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന വിമാന നിരക്കുകള്‍ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യല്‍ സംവിധാനം വേണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. കേരളത്തില്‍ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജോണ്‍ ബ്രിട്ടാസിൻറെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌ഐആറിനെക്കുറിച്ചുള്ള ചർച്ച രാജ്യസഭയില്‍ തിങ്കളാഴ്ച തുടരും.




