സ്വദേശിവൽക്കരണം ശക്തം; ഈ ജോലിക്കായി പ്രവാസികൾ വേണ്ട; കുവൈത്തിൽ പ്രവാസി അധ്യാപകരെ ജൂൺ മാസത്തിൽ പിരിച്ചുവിടുന്നു

Spread the love

കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള ഭാഗമായി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട് കുവൈത്ത്. നിലവിൽ സ്‌കൂളുകളിൽ വിദേശത്ത് നിന്നുള്ള അദ്ധ്യാപകരുടെ നിയമനം നിർത്തിവച്ചിരിക്കുകയാണ്. ഒഴിവുള്ള തസ്തികകളിൽ സ്വദേശികളെ തന്നെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കുവൈത്തിൽ ജോലി തേടുന്ന ഇന്ത്യക്കാരുടെ അടക്കമുള്ള പ്രവാസികൾക്ക് ഇത് വലിയ പ്രതിസന്ധിയാകും.

കുവൈത്തിൽ ഇപ്പോള്‍ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തില്‍ കൂടുതല്‍ സേവനം നടത്തിയവരുടെയും പട്ടിക സർക്കാർ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ജൂൺ മാസത്തിൽ വിദേശ അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കും.

ഡിസംബർ മാസത്തിനുള്ളിൽ അഡ്മിനിസ്‌ട്രേഷനിലെ വിദേശ ജീവനക്കാരെയും ഒഴിവാക്കി, അവരുടെ സ്ഥാനങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതായിരിക്കും. പുറത്താക്കലിന് വിധേയരാകുന്നവരുടെ പട്ടികയിൽ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിലെ 55 അദ്ധ്യാപകരും അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്യുന്ന 60 വിദേശ ജോലിക്കാരും ഉൾപ്പെടുന്നു. ഇവരുടെ കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ശതമാനത്തില്‍ താഴെയാണ് ഈ മേഖലയില്‍ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം. ഈജിപ്ത്, സിറിയ, ലബനൻ, സുഡാൻ എന്നീ രാജ്യത്തുള്ളവരാണ് ഇവിടെ കൂടുതലായുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ പൗരന്മാർക്ക് ജോലി നല്‍കി സ്വദേശിവത്കരണം ശക്തമാക്കുകയാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറേ കാലങ്ങളായി സ്വദേശിവത്കരണം ശക്തമാക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്.