
ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിൽ തന്ത്രപരമായ നീക്കങ്ങൾ നടത്തിയ ഇന്ത്യൻ സേനയ്ക്ക് ആയിര കണക്കിന് കോണ്ടം വേണ്ടി വന്നു: യഥാർത്ഥ യുദ്ധം ആരംഭിക്കുന്നതിന് മുൻപേ പാകിസ്ഥാൻ പദ്ധതി കോണ്ടം തകർത്തു: അക്കഥ ഇങ്ങനെ
ഡൽഹി: ഇന്ത്യയും പാകിസ്ഥാനും നാല് തവണ യുദ്ധത്തില്‍ ഏർപ്പെട്ടിട്ടുണ്ട് – 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍.
ഈ യുദ്ധങ്ങളിൽ ധിരതയുടെയും
തന്ത്രപരമായി ശത്രുവിനെ തോല്‍പ്പിച്ചതിന്റെയും നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ വിചിത്രമായ ഒന്ന് സംഭവിച്ചു. ഇന്ത്യൻ സേനയുടെ വൈദഗ്ധ്യവും തന്ത്രപരതയും തെളിയിക്കുന്ന സംഭവം. കാരണം യുദ്ധതന്ത്രങ്ങളില്‍ ഒന്നിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ‘കോണ്ട’മായിരുന്നു. യുദ്ധവുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കാര്യം.
ക്യാപ്റ്റൻ എംഎൻആർ സാമന്തും സന്ദീപ് ഉണ്ണിത്താനും എഴുതിയ ‘ഓപ്പറേഷൻ എക്സ്’ എന്ന പുസ്തകം ഈ ഗറില്ലാ ഓപ്പറേഷനെക്കുറിച്ച് വിശദമായി വിവരിക്കുന്നു. തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യൻ സേന ആയിരക്കണക്കിന് കോണ്ടം ആവശ്യപ്പെട്ടതായി പുസ്തകത്തില്‍ പറയുന്നു. യഥാർത്ഥ യുദ്ധം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്.
ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാന്റെ പദ്ധതികളില്‍ വിള്ളല്‍ വീഴ്ത്താൻ ഇന്ത്യൻ നാവികസേന ഒരു രഹസ്യ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു. പാകിസ്ഥാൻ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷൻ.
പാകിസ്ഥാൻ സൈന്യം ബംഗ്ലാദേശില്‍ ഇതിനകം തന്നെ ഒരു താവളം സ്ഥാപിച്ചിരുന്നു. അവർക്ക് ഭക്ഷണം, ആയുധങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ആവശ്യമായിരുന്നു. പാകിസ്ഥാനില്‍ നിന്ന് ഇവ എത്തിക്കാൻ ചരക്കു കപ്പലുകള്‍ ഉപയോഗിച്ചു.
നാവിക മൈനുകള്‍ ഉപയോഗിച്ച് ഈ കപ്പലുകളെ തകര്‍ക്കാന്‍ നമ്മുടെ നാവികസേന തീരുമാനിച്ചു. ഇതിനായി ഈ മൈനുകള്‍ കപ്പലിന്റെ അടിയില്‍ ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. വൈദഗ്ധ്യമുള്ള മുങ്ങല്‍ വിദഗ്ധർക്ക് മാത്രമേ ഈ ജോലി ചെയ്യാൻ കഴിയൂ. കൂടാതെ കിലോമീറ്ററുകള്‍ നീന്താനും കഴിയണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ആളുകള്‍ ഇന്ത്യൻ സേനയില്‍ കുറവായിരുന്നു . കൂടുതല്‍ ആളുകളെ തിരഞ്ഞെടുത്ത് നീന്തല്‍ പരിശീലിപ്പിക്കാനും കപ്പലുകള്‍ തകർക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ ഇന്ത്യൻ നാവികസേന തീരുമാനിച്ചു.
പരിശീലനം കഴിഞ്ഞപ്പോള്‍, നാവികസേന ഒരു വലിയ പ്രതിസന്ധി നേരിട്ടു. ലിംപെറ്റ് മൈനുകളുടെ പ്രശ്നം ലിംപെറ്റ് മൈനില്‍ ഒരു ലയിക്കുന്ന പ്ലഗ് ഉണ്ടായിരുന്നു. അത് വെള്ളത്തില്‍ സ്പർശിച്ച് 30 മിനിറ്റിനുള്ളില്‍ മൈന്‍ പൊട്ടിത്തെറിക്കും. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുന്നതിനിടയില്‍, ഇന്ത്യൻ ഉദ്യോഗസ്ഥർ വിചിത്രമായ ഒരു പരിഹാരം കണ്ടു – പ്ലഗുകള്‍ കോണ്ടം കൊണ്ട് പൊതിയുക. ആദ്യം. അവർ അത് പരീക്ഷിച്ചു, പരീക്ഷണം വിജയകരമായിരുന്നു.
1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തില്‍ ഇന്ത്യൻ നാവികസേന നൂറുകണക്കിന് കോണ്ടം ഓർഡർ ചെയ്തു. കോണ്ടങ്ങളുടെ കൂട്ട ഓർഡറുകള്‍ കണ്ട നാവിക ആസ്ഥാനം ആശങ്കയിലായി. ഉന്നത ഉദ്യോഗസ്ഥരോട് സാഹചര്യവും വിശദീകരിച്ച് കുറച്ച് ആളുകള്‍ക്ക് മാത്രം അറിയാവുന്ന വിധത്തില്‍ പദ്ധതി നടപ്പിലാക്കി.
ഓരോ മുങ്ങല്‍ വിദഗ്ദ്ധനും നാലോ അഞ്ചോ മൈനുകള്‍ ശരീരത്തില്‍ കെട്ടി കപ്പലുകളുടെ അടിത്തട്ടില്‍ ഒട്ടിക്കും. ഈ ഓപ്പറേഷനില്‍ പാകിസ്ഥാന് നിരവധി കപ്പലുകള്‍ നഷ്ടപ്പെട്ടു, മറ്റ് രാജ്യങ്ങള്‍ പോലും അവരുടെ കപ്പലുകള്‍ ഈ മേഖലയിലേക്ക് അയയ്ക്കാൻ മടിക്കുന്ന സാഹചര്യത്തിലെത്തി. കോണ്ടംസിനെക്കുറിച്ചുള്ള ഈ രസകരമായ കഥ ലോകത്തിന് അത്ര പരിചിതമല്ല. ഇന്ത്യൻ വ്യോമസേനയും ഈ ദൗത്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു