നിര്‍ണായക ദിനമെന്ന് ചൈന; അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന വിമാന സർവീസ് പുനരാരംഭിച്ചു: ആദ്യ വിമാനം കൊല്‍ക്കത്തയില്‍ നിന്ന് ഗ്യാങ്സൂവിലേക്ക് പറന്നു

Spread the love

കൊല്‍ക്കത്ത: അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാത്രി 10 മണിക്ക് കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ഗ്യാങ്സൂവിലേക്ക് ഇൻഡിഗോ എയർലൈൻസ് A320 നിയോ വിമാനം പറന്നുയർന്നു.

video
play-sharp-fill

ഈ വിമാനത്തില്‍ 176 യാത്രക്കാരുണ്ടായിരുന്നു. 2020ല്‍ കോറോണ വൈറസ് വ്യാപനം കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസ് നിർത്തിവെക്കേണ്ടിവന്നിരുന്നു.

 

പിന്നീട് കിഴക്കൻ ലഡാക്കില്‍ ഉണ്ടായ അതിർത്തി പ്രശ്‌നങ്ങളുടെയും ഇരുചേരലുകളും കാരണമായാണ് ഈ സർവീസ് ചില വർഷങ്ങള്‍ പുനരാരംഭിക്കപ്പെടാതിരുന്നത്. ഇപ്പോള്‍, നയതന്ത്ര തലത്തില്‍ നടന്ന ചർച്ചകളുടെയും ധാരണകളുടെയും ഫലമായി ഈ വിമാന സർവീസ് വീണ്ടും ആരംഭിക്കുകയായിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്ബത്തിക, സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന ഒരു വഴിയായി ഇതിനെ വിലയിരുത്തുകയാണ് വിദഗ്ധർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നടന്ന ചെറിയ ചടങ്ങില്‍, ഇന്ത്യ-ചൈന സൗഹൃദം, സഹകരണം എന്നിവയെ പുനഃസ്ഥാപിക്കുന്നതിന്റെ പ്രതീകമായി ഒരു ദീപം തെളിച്ചു. എൻ എസ് സി ബി ഐ എയർപോർട്ട് ഡയറക്ടർ പി.ആർ. ബിരിയ ചടങ്ങില്‍ സംസാരിച്ച്‌, ഈ സർവീസ് യാത്രക്കാർക്കും വിനോദസഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി.