
ഇലന്തൂര്‍ നരബലി കേസ്; റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമെന്ന് പോലീസ്
സ്വന്തം ലേഖിക
കൊച്ചി: ഇലന്തൂര്‍ നരബലിയില്‍ റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റുപത്രം ഇന്ന് സമര്‍പ്പിക്കും.
കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു.
പെരുമ്പാവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നരബലിക്കായി തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം ആറിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലടിയില്‍ ലോട്ടറി വില്‍പനക്കാരിയായിരുന്ന റോസ്‌ലിയെ 2022 ജൂണ്‍ എട്ട് മുതലാണ് കാണാതാകുന്നത്. റോസ്‌ലിയെ ഷാഫി തട്ടിക്കൊണ്ടു പോയി ഇലന്തൂരില്‍ ഭഗവത് സിംഗിന്‍റെ വീട്ടിലെത്തിച്ച് നരബലിക്കായി കൊലപ്പെടുത്തി.
തുടര്‍ന്ന് മനുഷ്യമാംസം പാകം ചെയ്ത് കഴിച്ചുവെന്നും ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കുഴിച്ച് മൂടുകയും ചെയ്തുവെന്നാണ് കേസ്. മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
തമിഴ്നാട് സ്വദേശിനി പത്മയെ രണ്ടാമത് കൊലപ്പെടുത്തിയതാണെങ്കിലും ആദ്യം അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് എന്ന നിലക്കാണ് പത്മ കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. റോസ്‌ലി തിരോധാനം അന്വേഷിക്കുന്നതില്‍ കാലടി പൊലീസിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു.
പിന്നീട് എറണാകുളം റൂറല്‍ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഈ കേസില്‍ എറണാകുളം നഗരത്തില്‍ നിന്നും പത്മയുടെ തിരോധാനമാണ് വഴിത്തിരിവായത്. പത്മ കേസില്‍ പ്രതികളുടെ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്ന ആദ്യ നരബലിയിലേക്ക് എത്തുന്നത്. റോസ്‌ലി കേസിലും മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ് ഭാര്യ ലൈല എന്നിവരാണ് പ്രതികള്‍.