ഇടുക്കി വണ്ടിപ്പെരിയാറിൽ ആഢംബര ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ; പിടയിലായത് മാലമോഷണക്കേസിലും, കഞ്ചാവ് കേസിലും പ്രതിയായിട്ടുള്ള ഇരുപത്തിമൂന്നുകാരൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ രണ്ടര ലക്ഷം രൂപ വില വരുന്ന ആഢംബര ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി മാണിക് സുമനാണ് (23) പിടിയിലായത്.
കഴിഞ്ഞ മാസം അഞ്ചിനാണ് വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിയായ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസിന് പരാതി നല്‍കി. പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ ചൈന്നെ രാജമംഗലം പൊലീസ് വാഹന പരിശോധനയ്ക്കിടെ ബൈക്ക് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വിവരം പീരുമേട് ഡിവൈ.എസ്.പിയ്ക്ക് കൈമാറി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാം ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചെന്നെയിലെത്തി കാണാതായ ബൈക്ക് തിരിച്ചറിയുകയും പ്രതിയെയും ബൈക്കും വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ക്കെതിെര 2022ല്‍ കമ്പം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വൃദ്ധയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചതിനും കഞ്ചാവ് കടത്തിയതിന് വണ്ടിപ്പെരിയാര്‍ എക്‌സൈസിലും കേസുകളെടുത്തിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിൻ്റെ നിർദ്ദേശാനുസരണം വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഫിലിപ്പ് സാമിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോദ് കുമാർ വി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മി ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ എസക്കിമുത്തു, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടിയത്.