
ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി; പതിമൂന്നംഗ സംഘം പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തിവന്നിരുന്ന വൻ ചീട്ടുകളിസംഘം പൊലീസ് പിടിയിൽ
നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്ത് നിന്നും കട്ടപ്പന ആനകുത്തി തുണ്ടിയിൽ സാബു (48),ഇരട്ടയാർ ഈട്ടിത്തോപ്പ്, ഒറ്റപ്ലാക്കൽ രാജേഷ് (36 ), ഇരുപതേക്കർ തൊവരയാർ, വട്ടക്കൽ, ഷൈജോ (38) അയ്യപ്പൻകോവിൽ മേരികുളം, അമ്പാട്ട്, രഘു (53) കട്ടപ്പന ആനിക്കൽ, അനീഷ് ജോസഫ് (ചെകുത്താൻ അനീഷ് 43) തൊവരയാർ, കിഴക്കനാത്ത് ഷിബി (42), നരിയമ്പാറ ഉണക്കപ്പറയിൽ ദീപു ഗോപി (45 ), നെടുംകണ്ടം പുള്ളോലിൽ ‘പച്ചടി
ജോമോൻ ജോസഫ് (39),കാഞ്ചിയാർ പുത്തൻവീട്ടിൽ അനുമോൻ (37), വെള്ളയാംകുടി പാറയ്ക്കൽ അലക്സ് (29) രാമക്കൽമേട് പനച്ചി തടത്തിൽ,
അബ്ദുൾ റഷീദ് (49), തൂക്കുപാലം ബ്ലോക്ക് 197 അബ്ദുൾ ജലീൽ (42), കട്ടപ്പന വേലമ്മാവ്കുടിയിൽ
ജയ്മോൻ (48) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസും, ഇടുക്കി ജില്ല ഡാൻസാഫ് ടീമംഗങ്ങളും ചേർന്ന് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീട്ടു കളിക്കാൻ ഉപയോഗിച്ച 136395 രൂപയും
പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സംഘത്തെ ഇതിനുമുമ്പും പല പ്രാവശ്യം പിടികൂടിയിട്ടുള്ളതാണ്. പോലീസിനെ പേടിച്ച് സംഘം ഓരോ ദിവസവും ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടിയശേഷമാണ് ചീട്ടുകളിക്കാനുള്ള സ്ഥലം തീരുമാനിക്കുന്നത്.
പോലീസിന് എത്തിപ്പെടാൻ കഴിയാത്ത തരത്തിലുള്ള സ്ഥലമാണ് സംഘം ചീട്ടുകളിക്കായി തിരഞ്ഞെടുക്കുന്നത്. പോലീസിന്റെ നീക്കങ്ങൾ അറിയുവാൻ ചീട്ടുകളി കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ എല്ലാം തന്നെ ഈ സംഘം ആളെ നിർത്തുന്നത് കൊണ്ട് ചീട്ടുകളി സംഘത്തെ കണ്ടെത്താൻ പോലീസിന് ബുദ്ധിമുട്ടാണ്.
ഇതിനെയെല്ലാം അതിജീവിച്ചാണ് അതിസാഹസികമായി ചീട്ടുകളി സംഘത്തെ പോലീസ് വലയിലാക്കിയത്.
അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, നെടുങ്കണ്ടം ഇൻസ്പെക്ടർ എസ് എച്ച് ഒ ജർലിൻ വി. സ്കറിയ, ജയകൃഷ്ണൻ നായർ റ്റി.എസ്, ദിനേശ്, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ സിയാധുദ്ധീൻ, സതീഷ് ഡി, മഹേഷ് ഈഡൻ കെ., നദീർ മുഹമ്മദ്, ടോം സ്കറിയ, അനൂപ് എംപി, നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സി പി ഒ മാരായ ശരത്, രഞ്ജിത്ത്, പ്രീനീത എന്നിവരാണ് ഉണ്ടായിരുന്നത്.