play-sharp-fill
അധികൃതരുടെ കെടുകാര്യസ്ഥത; ഒരു കോടി രൂപയിലധികം  കടബാധ്യത; ഇടുക്കിയിലെ മികച്ച കുടുംബശ്രീ സംരംഭമായ ഫേമസ് ബേക്കറി അടച്ചുപൂട്ടി; അംഗങ്ങള്‍ കടക്കെണിയില്‍; സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം

അധികൃതരുടെ കെടുകാര്യസ്ഥത; ഒരു കോടി രൂപയിലധികം കടബാധ്യത; ഇടുക്കിയിലെ മികച്ച കുടുംബശ്രീ സംരംഭമായ ഫേമസ് ബേക്കറി അടച്ചുപൂട്ടി; അംഗങ്ങള്‍ കടക്കെണിയില്‍; സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം

ഇടുക്കി: അധികൃതരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് ഇടുക്കിയിലെ ഒരു കുടുംബശ്രീ സംരംഭം അടച്ചു പൂട്ടി.

ഇടുക്കിയിലെ തന്നെ മികച്ച കുടുംബശ്രീ സംരംഭമായിരുന്ന ബൈസണ്‍വാലിയിലെ ഫേമസ് ബേക്കറിയാണ് അടച്ചത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭാവവും മാനേജർക്ക് തൊഴില്‍ പരിചയം ഇല്ലാതിരുന്നതുമാണ് സംരംഭം തകരാൻ കാരണമായി കുടുംബശ്രീ അംഗങ്ങള്‍ ആരോപിക്കുന്നത്.

ബൈസണ്‍വാലി പഞ്ചായത്തിലെ സിഡിഎസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവർത്തകരെ ഉള്‍പ്പെടുത്തി 2013 ലാണ് പഞ്ചായത്ത് ഓഫീസിനടുത്ത് ഫേമസ് ബേക്കറി പ്രവർത്തനമാരംഭിച്ചത്. 80 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് കെട്ടിടം നിർമിച്ചു നല്‍കി. ഗുണനിലവാരമുള്ള ബേക്കറി ഉല്‍പന്നങ്ങള്‍ നിർമിച്ച്‌ വിപണിയില്‍ എത്തിച്ചതോടെ ഫേമസ് ബേക്കറി ജില്ലയിലെ മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ല്‍ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡും കരസ്ഥമാക്കി.
എന്നാല്‍ ലക്ഷങ്ങളുടെ കട ബാധ്യത മൂലം ബേക്കറി അടച്ചു പൂട്ടി. വിവിധ ബാങ്കുകളിലായി ഒരു കോടി രൂപയിലധികം തിരിച്ചടക്കാനുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ പേരില്‍ കേരള ബാങ്കില്‍ നിന്നെടുത്ത ലക്ഷങ്ങളുടെ വായ്പ അടച്ച്‌ തീർക്കേണ്ട ബാധ്യത കുടുംബശ്രീ അംഗങ്ങള്‍ക്കായി.

ഇതോടെ 25 ലക്ഷം രൂപയുടെ കടക്കെണിയിലാണ് താനെന്ന് കുടുംബശ്രീ അംഗം ആലീസ് ബെന്നി പറഞ്ഞു. മൈദ, പഞ്ചസാര അടക്കം പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ബേക്കറി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാൻ ആലോചന നടത്തിയതോടെ യുഡിഎഫ് സമരവും തുടങ്ങി.

20ലധികം സ്ത്രീകളുടെ വരുമാനം മാർഗ്ഗമായിരുന്ന സ്ഥാപനം തകർത്തത് സംബന്ധിച്ച്‌ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.