
സ്വന്തം ലേഖിക
മൂലമറ്റം: ഭാര്യയെ കഴുത്തിന് വെട്ടിയ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി ഒൻപത് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ.
മുണ്ടക്കയം പുഞ്ചവയൽ പാക്കാനം
ദയാഭവനിൽ കേശവൻ മകൻ വിജയാനന്ദാണ് പൊലീസ് പിടിയിലായത്. മുട്ടം മൂലമറ്റം റൂട്ടിൽ അരിയാനിക്കൽ പ്രദേശത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ആൽബിൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി താമസിക്കുകായിരുന്നു പ്രതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2013ലാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തിന് വെട്ടിയ ശേഷം നാടുവിട്ടതായിരുന്നു പ്രതി. പ്രതിക്കായി വർഷങ്ങൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
തുടർന്ന് എരുമേലി സിഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മൂലമറ്റം അരിയാനിക്കൽ ഭാഗത്ത് കള്ളപേരിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കഴിയുകയാണെന്ന് അറിഞ്ഞത്. ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളുള്ള പ്രതി രണ്ടാമത് വികലാംഗയായ സ്ത്രീയെയാണ് വിവാഹം ചെയ്തത്.
പ്രതിയെ അന്വേഷിച്ച് ഇയാൾ താമസിക്കുന്ന വീട്ടിൽ പോയേങ്കിലും പ്രതി വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് അന്വേഷണ സംഘം ഇരു വഴിക്കായി അന്വേഷണം ആരംഭിച്ചു. ഇയാളുടെ നിരീക്ഷണത്തിലായിരുന്ന വീട്ടിലേക്ക് പ്രതി ഓട്ടോയിലെത്തുകയായിരുന്നു. പൊലീസാണ് വീട്ടിലുള്ളതെന്ന് മനസിലാക്കിയ പ്രതി റബ്ബർ തോട്ടത്തിലൂടെ ഓടി രക്ഷപെട്ടു. എന്നാൽ എരുമേലി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മനോജ് വിജയാനന്ദന് പുറകേ ഓടി സാഹസികമായി പിടികൂടുകയായിരുന്നു.
എരുമേലി എസ് ഐ അനീഷ് എം എസിൻ്റെ നിർദേശാനുസരണം സി പി ഒ മാരായ മനോജ് കുമാർ, സതീശൻ, ജോബി സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.