സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധനക്കാലം: നാളെ മുതൽ പുതുക്കിയ നിരക്കുകൾ ഈടാക്കും

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധനക്കാലം: നാളെ മുതൽ പുതുക്കിയ നിരക്കുകൾ ഈടാക്കും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണാഘോഷവും മധുവിധുകാലവും കഴിഞ്ഞു. ഇനി കേരളത്തിൽ വാഹനപരിശോധനക്കാലം. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ പിഴത്തുക നാളെ മുതൽ ഇടാക്കും. ഇതോടെ സംസ്ഥാനത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും സജീവമായി രംഗത്തിറങ്ങും.
ഉപതിരഞ്ഞെടുപ്പു മൂലവും പുതുക്കിയ പിഴ സംബന്ധിച്ച് സർക്കാരിൽ നിന്നു വ്യക്തമായ നിർദേശം ഉണ്ടാകാതിരുന്നതിനാലും കഴിഞ്ഞ നാലു മാസത്തോളം വാഹന പരിശോധനകൾ നിർത്തി വച്ചിരിക്കുകയായിരുന്നു.
സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട കോടികളാണ് ഈ കാലയളവിൽ നഷ്ടമായത്. കൂടുതൽ പിഴ ചുമത്തിയിട്ടുള്ളത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും 18 വയസിനു താഴെയുള്ളവർക്കുമാണ്. ഇക്കൂട്ടർ പതിനായിരം രൂപ പിഴ അടയ്ക്കണം.
പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങൾക്ക് 250 രൂപയാണ് പിഴ. ഹെൽമെറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ഇടാത്തതിനും 500 രൂപ.
വാഹനം ഓടിക്കുബോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, കുറ്റം ആവർത്തിച്ചാൽ 5000 രൂപ, നിർദേശം പാലിക്കാതിരിക്കുകയോ, തെറ്റായ വിവരമോ, രേഖകളോ നൽകുകയോ ചെയ്താൽ 1000 രൂപ.
അമിത വേഗത്തിന് 1500 രൂപ, മറ്റു വാഹനങ്ങൾക്ക് 3000 രൂപ, മത്സര ഓട്ടത്തിന് 5000 രൂപ, റോഡ് സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനം, ശബ്ദം, വായു മലിനീകരണം എന്നിവയ്ക്ക് 2000 രൂപ, ലൈസൻസ് ഇല്ലാത്ത കണ്ടക്ടർ 1000 രൂപ, പെർമിറ്റില്ലാതെ ഡ്രൈവിംഗ് 3000 രൂപ, കുറ്റം ആവർത്തിച്ചാൽ 7500 രൂപ, അമിതഭാരം കയറ്റൽ പരിധിക്കു മുകളിൽ ടണ്ണിന് 1500 രൂപ വീതം പരമാവധി 10000 രൂപ, അമിതഭാരവുമായി നിർത്താതെ പോയാൽ 20000 രൂപ.
അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക യാത്രക്കാരനും 100 രൂപ വീതം, ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് വഴി കൊടുക്കാതിരുന്നാൽ 5000 രൂപ. ഇൻഷൻ സ് ഇ ല്ലാതെ വാഹനം ഓടിച്ചാൽ 1000 രൂപ, ആവർത്തിച്ചാൽ 2000 രൂപ. അസിസ്റ്റന്റ്് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ ബാച്ചുകളായാണു വാഹനപരിശോധനയ്ക്കായി നിരത്തിലിറങ്ങുക.