എഴുപത്തിയൊന്നുകാരനൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തി; സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുത്തു; കൂടുതലായി പണം ആവശ്യപ്പെട്ടതോടെ രാജിയെ കുടുക്കി ചാവക്കാട് സ്വദേശി; പുറത്തുവരുന്നത് ബ്യൂട്ടി പാർലറിന്‍റെ മറവിൽ രാജി നടത്തിയ വൻതട്ടിപ്പ് കഥകൾ

Spread the love

തൃശൂർ: എഴുപത്തിയൊന്നുകാരനൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ രാജി (35) യാണ് അറസ്റ്റിലായത്. അൻപത് ലക്ഷം കൂടി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്.

ചാവക്കാട് സ്വദേശിയായ 71ക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നും പല തവണകളായാണ് മൂന്ന് ലക്ഷം രൂപ യുവതി കൈപ്പറ്റിയത്. രാജി കുന്നകുളത്തിനടുത്ത് കാണിപ്പയ്യൂരില്‍ ബ്യൂട്ടീഷ്യന്‍ സ്ഥാപനം നടത്തിവരികയാണ്.

ഇവിടെ വച്ചാണ് യുവതിയും ഒന്നിച്ചുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. 50 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. ചാവക്കാട് സ്വദേശി സുഹൃത്ത് വഴിയാണ് രാജിയുമായി ഇയാള്‍ പരിചയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാവക്കാട് സ്വദേശിയായ എഴുപത്തിയൊന്നുകാരനെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. 50 വര്‍ഷത്തോളം വിദേശത്തായിരുന്ന പരാതിക്കാരന്റെ സാമ്ബത്തിക സ്ഥിതി മനസ്സിലാക്കിയ ശേഷമാണു യുവതി കുരുക്ക് ഒരുക്കിയത്. തട്ടിപ്പിന് യുവതിയെ സഹായിച്ച വ്യക്തിയെ പൊലീസ് തിരയുന്നുണ്ട്.