ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മോഷണം. പതിനൊന്നര പവൻ സ്വര്‍ണം മോഷ്ടിച്ച കേസിൽ അമ്മയും മകനും അറസ്റ്റില്‍

Spread the love

 

സ്വന്തം ലേഖകൻ

കടുത്തുരുത്തി : വീട്ടില്‍ നിന്നും പതിനൊന്നര പവൻ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഹോംനേഴ്സായ മധ്യവയസ്കയേയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി വാഗമണ്‍ കൊച്ചുകരിന്തിരി, നെല്ലിക്കുന്നോരത്ത് മലയില്‍പുതുവേല്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന് വിളിക്കുന്ന അന്നമ്മ(63), ഇവരുടെ മകൻ ഷാജി എൻ.ഡി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടില്‍ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ. ഈ വീട്ടിലെ വയോധികയായ അമ്മയുടെയും, ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലു ലക്ഷത്തി അമ്പതിനായിരം രൂപ വില വരുന്ന സ്വര്‍ണം പല സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാര്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ഇവര്‍ കവര്‍ന്നെടുത്തതിനു ശേഷം അതിനുപകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അവർ പോലീസില്‍ പരാതി നല്‍കി. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അന്നമ്മ കുറ്റം സമ്മതിക്കുക ആയിരുന്നു. താനാണ് സ്വര്‍ണം എടുത്തെന്നും, മകനാണ് അത് വിറ്റ് കാശാക്കിയതെന്നും അന്നമ്മ പോലീസിനോട് പറഞ്ഞു.

ഇവര്‍ ജോലിചെയ്യുന്ന വീടിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷ്ടിച്ച മൂന്നു പവനോളം സ്വര്‍ണ്ണവും കണ്ടെത്തി. കൂടാതെ സ്വര്‍ണ്ണം വിറ്റുകിട്ടിയ പണം അന്നമ്മയുടെ മകൻ ഷാജിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്‌.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ ജയകുമാര്‍, നാസര്‍ കെ.കെ, എ.എസ്.ഐ മാരായ ബാബു, ശ്രീലതാമ്മാള്‍,സുരജ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.