എന്റെ മുന്നില്‍ വച്ച്‌ ഫ്രണ്ട്സുമായി സെക്‌സില്‍ ഏര്‍പ്പെടും; എന്നെ നിർബന്ധിച്ച് വിളിച്ച് നിർത്തി ദൃശ്യങ്ങൾ കാണിക്കും; നിര്‍ബന്ധിച്ചു മദ്യവും കഞ്ചാവും കഴിപ്പിക്കും; ​ ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ശ്യമിലിയുടെ ഡയറിയിലെ വിവരങ്ങൾ പുറത്ത്

എന്റെ മുന്നില്‍ വച്ച്‌ ഫ്രണ്ട്സുമായി സെക്‌സില്‍ ഏര്‍പ്പെടും; എന്നെ നിർബന്ധിച്ച് വിളിച്ച് നിർത്തി ദൃശ്യങ്ങൾ കാണിക്കും; നിര്‍ബന്ധിച്ചു മദ്യവും കഞ്ചാവും കഴിപ്പിക്കും; ​ ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ശ്യമിലിയുടെ ഡയറിയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: ഹോക്കി താരമായ പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്പില്‍ ശ്യാമിലിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുൻപ് ശ്യാമിലി എഴുതിയ ഡയറിയിലെ വിവരങ്ങള്‍ ഭര്‍തൃപീഡനത്തെ കുറിച്ചാണ്. ഭര്‍ത്താവിന്റെ എണ്ണമറ്റ ക്രൂരതകളാണ് അവള്‍ നിരത്തുന്നത്. ഞാന്‍ എന്തിനു മരിക്കണം, അയാള്‍ എന്താണ് എനിക്കു നല്ലതു ചെയ്തത്?’ ഏപ്രില്‍ 25നു വൈകിട്ടാണ് ശ്യാമിലി ഫാനില്‍ തൂങ്ങി മരിക്കുന്നത്.

മെയ് നാലിന് കേരള ഒളിംപിക് ഗെയിംസില്‍ കേരളത്തിന് വേണ്ടി ഉഷാറായി കളിക്കളത്തില്‍ ഇറങ്ങേണ്ടിയിരുന്ന യുവതി. സ്ത്രീധന പീഡനാരോപണം ഉന്നയിക്കുന്ന ബന്ധുക്കളുടെ കണ്ണീര്‍ കാണാതെ വയ്യ. എന്റെ മോളെ ഒന്നു ചേര്‍ത്ത് നിര്‍ത്തി സ്നേഹമായിട്ട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍,’ അമ്മ സുജാത അലമുറയിടുന്നു

ഡയറിയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ മുന്നില്‍ വച്ച്‌ എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്ബോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ തന്റെ പേരില്‍ ഫേസ്‌ബുക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു.

ഗര്‍ഭം അലസിയ ദിവസവും കൊടുംക്രൂരത

ശ്യാമിലിയുടെ ഭര്‍ത്താവ് തിരുവല്ല സ്വദേശി ആശിഷ് കെ.സേതുവിന് ഗള്‍ഫിലാണ് ജോലി. ഇയാള്‍ക്ക് സേതു എന്ന വിളി പേരുമുണ്ട്. ആശിഷ് ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് ശ്യാമിലിയുടെ മൂന്നാം മാസം ഗര്‍ഭം അലസുന്ന സാഹചര്യമുണ്ടായി. അന്നു രാത്രി തന്നെ ആശുപത്രിയില്‍നിന്നു വന്ന് സ്‌കൂട്ടറില്‍ തിരുവല്ല വരെ യാത്ര ചെയ്യിച്ചു, വീട്ടിലെത്തിയപ്പോള്‍ കഠിനമായി ജോലി ചെയ്യിച്ചു. ആശിഷിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതായും പോയില്ലെങ്കില്‍ മര്‍ദിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ശ്യാമിലി മറ്റൊരാളോടു പറയുന്ന ഓഡിയോ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിനു കൈമാറും, ശ്യാമിലിയുടെ സഹോദരി ഷാനിക പറഞ്ഞു.

എതിര്‍പ്പ് മറികടന്ന് പ്രണയ വിവാഹം

കഴിഞ്ഞ 25ന് വൈകിട്ട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ശ്യാമിലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശിഷിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നു വീട്ടില്‍ വന്നുനില്‍ക്കുകയായിരുന്നു ശ്യാമിലി. 10 മാസമായി ആശിഷ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നതിനാല്‍ ആ സമയത്ത് സ്ത്രീധനം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് ഷാമിക പറയുന്നു. പിന്നീട് ഭര്‍തൃവീട്ടിലെ സാമ്ബത്തിക പ്രശ്നം തീര്‍ക്കാന്‍ സ്ത്രീധനം നല്‍കണമെന്നായിരുന്നു ആവശ്യം. സ്ത്രീധനം വാങ്ങിവരാന്‍ ആവശ്യപ്പെട്ട് ഒരു തവണ പാസ്ബുക്ക് കൊടുത്തു വിട്ടു. ഗള്‍ഫില്‍ ആയിരുന്ന സമയത്ത്, തിരിച്ചുവരികയാണെന്നും സ്ത്രീധനത്തിന്റെ കാര്യം ശരിയാക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും ഷാനിക ആരോപിക്കുന്നു.