
അഗർത്തല : ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഇതിനോടകം 47 വിദ്യാര്‍ഥികള്‍ മരിച്ചതായും 828 വിദ്യാർത്ഥികള്‍ എച്ച്‌ഐവി പോസിറ്റീവാണെന്നുമാണ് റിപ്പോർട്ട്. ത്രിപുര സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
220 സ്‌കൂളുകള്‍, 24 കോളെജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. കണക്കുകള്‍ അനുസരിച്ച് ഓരോ ദിവസവും 5 മുതല്‍ 7 വരെ പുതിയ എച്ച്‌ഐവി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിച്ചരില്‍ അധികവും. എച്ച്‌ഐവി ബാധിതരായ 828 കുട്ടികളില്‍ 572 പേർ ജീവനോടെയുള്ളതായും 47 പേർ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ത്രിപുരയിലെ മാധ്യമ പ്രവർത്തകുടെ കൂട്ടായ്മ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയിലാണ് ടിഎസ്‌എസിഎസ് ഈ കണക്കുകള്‍ വിശദമാക്കിയത്. കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.