
സ്വന്തം ലേഖകന്‍
കോട്ടയം: ഹൈറേഞ്ചിലെ ലഹരി കച്ചവടത്തിന്റെ കേന്ദ്രമായി കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമം മാറി. മുപ്പത്തഞ്ചാം മൈൽ എന്ന കൊച്ചു ഗ്രാമം ഇന്ന് ഹൈറേഞ്ചിലെ ലഹരി ഹബ്ബാണ്.
ഇവിടെയുള്ള മയക്ക്മരുന്ന് രാജാവിന്റെ വീട്ടിൽ സെപ്തംബർ പത്തിന് വമ്പൻമാർക്കായി നടത്തിയ മദ്യസൽക്കാരത്തിൽ വിവാദ എഎസ്ഐയും പെരുവന്താനം സ്റ്റേഷനിലെ പൊലീസുകാരും, ഇന്റലിജൻസ് ഉദ്യോഗസ്ഥനും പങ്കെടുത്തതായി തേർഡ് ഐ ന്യൂസിന് കൃത്യമായ വിവരം ലഭിച്ചു. ജില്ലയിലെ മുതിർന്ന പോലീസ്,എക്സൈസ് ഉദ്യോഗസ്ഥരിൽ പലരും മയക്കുമരുന്ന് രാജാവിൻ്റെ വീട്ടിൽ വന്നു പോകുന്നതായാണ് ലഭിക്കുന്ന സൂചന

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമ വിരുദ്ധ പ്രവർത്തനം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യേണ്ട ഇന്റലിജൻസ് ഉദ്യോഗസ്ഥൻ തന്നെ മദ്യസൽക്കാരത്തിൽ പങ്കെടുത്തതോടെ ഇന്റലിജൻസ് സംവിധാനം തന്നെ പെരുവന്താനം സ്റ്റേഷനിൽ ഇല്ലാതായി.
മയക്ക്മരുന്ന് രാജാവിനുള്ള ഉന്നത രാഷ്ട്രീയ, പൊലീസ് ബന്ധം അന്തസായി പണിയെടുക്കുന്നതും കൃത്യമായി ക്രമസമാധാനം നടപ്പാക്കുന്നതുമായ പെരുവന്താനം സി.ഐക്ക് ലഹരിക്കടത്തിനെതിരെ നടപടി എടുക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായാണ് ലഭിക്കുന്ന വിവരം. പെരുവന്താനം സ്റ്റേഷനിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും മയക്ക് മരുന്ന് രാജാവിന്റെ ഏറാൻ മുളികളാണ്. ഇത് കൊണ്ട് തന്നെ നടപടിയോ, റെയ്ഡോ ആലോചിക്കുമ്പോൾ തന്നെ സ്റ്റേഷനിൽ നിന്ന് വിവരം ചോരും
ബാംഗ്ലൂരിൽ നിന്ന് തമിഴ്നാട് വഴി കടത്തികൊണ്ട് വരുന്ന എംഡിഎംഎ യും , മയക്ക് മരുന്നും കുമളിയിൽ നിന്ന് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയും മയക്ക് മരുന്ന് രാജാവിന്റെ വലം കൈയുമായ എഎസ്ഐയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹോണ്ടാസിറ്റി കാറിലാണ് മുണ്ടക്കയത്തേക്ക് എത്തിക്കുന്നത്. ഇടുക്കി ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് തൊഴിലോ മറ്റ് വരുമാനങ്ങളോ ഒന്നും ഇല്ല. അങ്ങനെയുള്ള യുവതി പിന്നെ എങ്ങനെയാണ് 15 ലക്ഷം വിലമതിക്കുന്ന ഹോണ്ടാസിറ്റി കാര്‍ വാങ്ങിയതെന്ന സംശയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദിക്കുന്നു. ഈ ഹോണ്ടാസിറ്റി കാറില്‍ കറങ്ങിനടന്നാണ് യുവാക്കളുടെ ലഹരിക്കടത്ത്.
പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മയക്ക് മരുന്ന് രാജാവിന്റെ വീട്ടിലെ നിത്യ സന്ദർശകനാണ് വിവാദ എ.എസ്.ഐ. ഇയാൾക്കെതിരെ ഉന്നത തല അന്വേഷണം നടക്കുന്നതായാണ് ലഭിക്കുന്ന സൂചന