ആറ് ചായയ്ക്കും ഒരു പാക്ക് ബിസ്ക്കറ്റിനും 140 രൂപ; ചോദ്യം ചെയ്തപ്പോൾ അയ്യപ്പഭക്തനെ ആക്രമിച്ചു;രണ്ടുപേരെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു

Spread the love

എരുമേലി : ഭക്ഷണശാലയിൽ അമിത വില ചോദ്യം ചെയ്ത അയ്യപ്പഭക്തരെ മർദ്ദിച്ച രണ്ടുപേർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്.മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബിജെപി പ്രവർത്തകരും കനകപ്പലം ശ്രീനിപുരം സ്വദേശികളായ നന്ദു സഹോദരൻ ജിത്തു എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷിനാണ്
മർദ്ദനമേറ്റത്.

എരുമേലി വലിയമ്പലത്തിലെ നടപ്പന്തലിൽ താൽക്കാലിക ഭക്ഷണ ശാലയിൽ കഴിഞ്ഞദിവസം സുമേഷ് ഉൾപ്പെടെ തീർത്ഥാടകസംഘം ഭക്ഷണം കഴിക്കുന്നതിനിടയായിരുന്നു സംഭവം.

6 ചായയ്ക്കും ഒരു പാക്ക് ബിസ്ക്കറ്റിനും 140 രൂപ വാങ്ങിയന്നും ഇത് അമിതവിലയാണെന്ന് പറഞ്ഞ് സുമേഷ് വിലവിവരപ്പട്ടിക കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയിലെ രണ്ടുപേർ ആക്രമിച്ചു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സുമേഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല തീർത്ഥാടന കേന്ദ്രങ്ങൾ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെയും അമിത വില ഈടാക്കുന്നത് സംബന്ധിച്ചും പോലീസ് എസ് എച്ച് ഓയും പഞ്ചായത്ത് സെക്രട്ടറി സ്വമേധയാ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടെന്നും ഇത് എരുമേലിയിൽ പാലിക്കുന്നില്ലെന്നും അയ്യപ്പസേവ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ് നായർ പറഞ്ഞു.