
തിരുവനന്തപുരം: തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പറന്നെത്തിയത് പ്രമുഖ വ്യവസായി രവി പിള്ളയുടെ സ്വകാര്യ ഹെലികോപ്ടറില്‍. കോവളം കൊട്ടാരം കൈമാറ്റം അടക്കം രവിപിള്ളയുമായുള്ള നിരവധി ഇടപാടുകളില്‍ ആരോപണമുണ്ടായിരിക്കെയാണ് മുഖ്യമന്ത്രി യാത്ര ചർച്ചയാകുന്നത്.
100കോടിയോളം രൂപ വിലയുണ്ട് രവി പിള്ളയുടെ ആഡംബര ഹെലികോപ്ടറിന്. ഏറ്റവും സുരക്ഷിതമായ അത്യാധുനിക കോപ്ടറാണ് രവി പിള്ളയുടെ എയര്‍ബസിന്റെ എച്ച് 145 ഹെലികോപ്ടര്‍. രാജ്യത്തു തന്നെ ആദ്യമായിട്ടാണ് എയര്‍ബസ് എച്ച് 145 ഹെലികോ്റ്റപര്‍ ഒരാള്‍ വാങ്ങുന്നത്. കോഴിക്കോട്ടെ ഹോട്ടല്‍ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിനാണ് രവിപിള്ള ഇത് വാങ്ങിയത്.
പൈലറ്റുമാര്‍ കൂടാതെ എട്ടു പേര്‍ക്കും 10 പേര്‍ക്കും സഞ്ചാരിക്കാവുന്ന രണ്ടു മോഡലുകളാണ് എയര്‍ബസ് എച്ച് 145 ല്‍ ഉള്ളത്. എന്നാല്‍ റാവിസിന്റെ താല്‍പര്യ പ്രകാരം ഇത് 7 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോണ്‍ഫിഗറേഷനിലേക്ക് മാറ്റി. മെഴ്സിഡീസ് ബെന്‍സ് സ്റ്റൈലിലെ ഇന്റീരിയറാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജര്‍മനിയിലെ എംഎംബിയും ജപ്പാനിലെ കാവസാക്കിയും ചേര്‍ന്ന് 1979ല്‍ വികസിപ്പിച്ച ബികെ 117 എന്ന കോപ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിര്‍മ്മാണം. എംഎംബി ഡയ്മ്ലര്‍ ബെന്‍സിന്റെയും തുടര്‍ന്ന് യുറോകോ്റ്റപിന്റെയും ഭാഗമായി മാറിയതോടെ ഇതിന്റെ നിര്‍മ്മാണ അവകാശം എയര്‍ബസിന് ലഭിച്ചു. ഇസി 145 എന്ന എച്ച് 145 ആദ്യമായി നിര്‍മ്മിക്കുന്നത് 1999 ലാണ്. 2002 ല്‍ കോപ്ടര്‍ പുറത്തിറക്കി.
എയര്‍ബസിന്റെ ഹെലികോപ്ടറിന്റെ ഡിവിഷനായ യൂറോകോപ്ടറിന്റെ പേര് എയര്‍ബസ് ഹെലികോപ്ടര്‍ എന്നാക്കി മാറ്റിയപ്പോള്‍ ഇതിന്റെ പേര് എച്ച് 145 എന്നായി. ഏകദേശം 100 കോടി രൂപ വിലയുണ്ട്. അഞ്ച് ബ്ലെയ്ഡുകളുള്ള മെയിന്‍ റോട്ടറും ഫെന്‍സ്ട്രോണ്‍ ടെയില്‍ റോട്ടറുമാണ് ഇതിലുള്ളത്. ബികെ 117, ഇസി 145, എച്ച് 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോ്റ്റപറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 785 കിലോവാട്ട് വരെ കരുത്ത് നല്‍കുന്ന രണ്ട് സഫ്റാന്‍ എച്ച്‌ഇ എരിയല്‍ 2സി2 ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് കോ്റ്റപറില്‍.
മണിക്കൂറില്‍ 132 നോട്ട്സ് അതായത് ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ വരെ എച്ച് 145ന് സഞ്ചരിക്കാനാകും. 440 നോട്ടിക്കല്‍ മൈലാണ് (814 കിലോമീറ്റര്‍) റേഞ്ച്. 3 മണിക്കൂര്‍ 35 മിനിറ്റ് സമയം നിര്‍ത്താതെ പറക്കാനാകും. 20000 അടി ഉയരത്തില്‍ വരെ സഞ്ചരിക്കാന്‍ ഈ ഹെലികോ്റ്റപറിന് സാധിക്കും. വിവിധ രാജ്യങ്ങളില്‍ എയര്‍ ആംബുലന്‍സായും പൊലീസ് കോപ്ടറായും ഉപയോഗിക്കാം.
കോപ്ടര്‍ അപകടത്തില്‍പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനര്‍ജി അബ്സോര്‍ബിങ് സീറ്റുകളാണു കോപ്ടറിന്റെ മറ്റൊരു പ്രത്യേകത. അപകടങ്ങളിലെ വില്ലനായ ഇന്ധന ചോര്‍ച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റവും ഉണ്ട്.