play-sharp-fill
ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു ; കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ ; മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യത ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; കോട്ടയം ജില്ലയുടെ പലപ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴ ; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു ; കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ ; മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യത ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; കോട്ടയം ജില്ലയുടെ പലപ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴ ; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം, തൃശൂർ ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയം ജില്ലയുടെ പലപ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കോട്ടയം, മീ‌നച്ചില്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളില്‍ മഴ പെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നല്‍കി. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ആരും ഇറങ്ങരുതെന്നും നിർദേശമുണ്ട്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ കനത്ത മഴ പെയ്തത് പരിഭ്രാന്തി സൃഷ്ടിച്ചു. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താത്കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.