
ആലപ്പുഴ: ജില്ലയില്‍ ഉണ്ടായ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ന് 112 വീടുകള്‍ ഭാഗികമായും പത്ത് വീടുകള്‍ പൂർണ്ണമായും നശിച്ചിരിക്കുകയാണ്.
മേയ് 23 മുതൽ 26 വരെ ആകെ 141 വീടുകൾക്ക് ഭാഗിക നാശവും 12 വീടുകൾക്ക് പൂർണ നാശവുമാണ് സംഭവിച്ചത്. ശക്തമായ കാറ്റും മഴയും മൂലം വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാലവസ്ഥ നിരീക്ഷണ വകുപ്പ് നാളെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മൃഗസംരക്ഷണവും ഫിഷറീസും വകുപ്പുകളും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർത്തല ഭാഗികമായി തകർന്ന വീടുകള്‍ 45 പൂർണ്ണമായി തകർന്ന വീടുകള്‍ ഒന്ന്, അമ്പലപ്പുഴ ഭാഗികമായി തകർന്ന വീടുകള്‍ 41 പൂർണ്ണമായി തകർന്ന വീടുകള്‍ അഞ്ച്,
കുട്ടനാട് ഭാഗികമായി തകർന്ന വീടുകള്‍ 20 പൂർണ്ണമായി തകർന്ന വീടുകള്‍ മൂന്ന്,
കാർത്തികപ്പള്ളി ഭാഗികമായി തകർന്ന വീടുകള്‍ 11 പൂർണ്ണമായി തകർന്ന വീടുകള്‍ ഒന്ന്, മാവേലിക്കര ഭാഗികമായി തകർന്ന വീടുകള്‍ 12, ചെങ്ങന്നൂർ ഭാഗികമായി തകർന്ന വീടുകള്‍ 12 പൂർണ്ണമായി തകർന്ന വീടുകള്‍ രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.