play-sharp-fill
കൊല്ലം മുതല്‍ മലപ്പുറം വരെ ഹവാല പണം ഒഴുകുന്നു; പ്രധാനകേന്ദ്രങ്ങളായി കോട്ടയവും കൊച്ചിയും; പെന്റാമേനകയില്‍ മാത്രം ദിവസവും നടക്കുന്നത് 50 കോടി രൂപയുടെ ഇടപാട്; കോട്ടയത്ത് സംഗീതാ വിജയൻ്റെ വീട്ടിലും റെയ്ഡ്; സംസ്ഥാനത്ത് വ്യാപക റെയ്ഡുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്……

കൊല്ലം മുതല്‍ മലപ്പുറം വരെ ഹവാല പണം ഒഴുകുന്നു; പ്രധാനകേന്ദ്രങ്ങളായി കോട്ടയവും കൊച്ചിയും; പെന്റാമേനകയില്‍ മാത്രം ദിവസവും നടക്കുന്നത് 50 കോടി രൂപയുടെ ഇടപാട്; കോട്ടയത്ത് സംഗീതാ വിജയൻ്റെ വീട്ടിലും റെയ്ഡ്; സംസ്ഥാനത്ത് വ്യാപക റെയ്ഡുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്……

സ്വന്തം ലേഖിക

കൊച്ചി: കേരളത്തില്‍ ഹവാല പണം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്.


ഇഡി ഉദ്യോഗസ്ഥരും സുരക്ഷാ സേനയുമുള്‍പ്പെടെയുള്ള 150 പേര‌ടങ്ങുന്ന സംഘമാണ് കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ 15 കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തകാലത്തായി 10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് എത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മൂന്നുവര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തിനിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഈ വിവരം ലഭിച്ചത്.

സംസ്ഥാനത്ത് വൻതോതില്‍ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേസമയം കേരളത്തിലെ 15 ഇടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. ഹവാലയ്ക്കായി ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.

കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാനകേന്ദ്രങ്ങള്‍.
കൊച്ചിയില്‍ പെന്റാമേനക ഷോപ്പിങ് മാളിലെ മൊബൈല്‍ ആക്‌സസറീസ് മൊത്തവില്‍പ്പനശാല, ബ്രോഡ്‌വേയ്ക്ക് സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്‌ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്തവില്‍പ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജൻസികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

കൊച്ചിയിലെ പെന്റാമേനകയില്‍ മാത്രം ദിവസവും 50 കോടിരൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയത്.