മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് കോടികൾ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന; ഈ വർഷം മാത്രം 7.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്

Spread the love

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് സ്വർണനാണയങ്ങള്‍ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം, 7.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്ലീൻ കേരള കമ്ബനിക്ക് കൈമാറിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

മാലിന്യശേഖരത്തിനായുള്ള യൂസർ ഫീ ഇനത്തില്‍ 341 കോടിയും ലഭിച്ചു. 50190 ടണ്‍ അജൈവ മാലിന്യമാണ് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023-2024 വർഷം ഹരിത കർമ്മ സേനാംഗങ്ങള്‍ക്ക് ഇരുയൂണിറ്റുകളിലും നിന്നായി 9.79 കോടി ലഭിച്ചു. 12,448 ടണ്‍ പ്ലാസ്റ്റിക്കാണ് ഇതേ വർഷം ശേഖരിച്ചത്. കഴിഞ്ഞ വർഷം ഹരിതകർമ്മ സേനയ്ക്ക് 5.08 കോടിയും ലഭിച്ചു.

4438 ഹരിതകർമ്മസേന യൂണിറ്റുകളിലായി 35,214 ഹരിതകർമ്മ സേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്. 720 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ശേഖരിക്കുന്നത്. തരംതിരിച്ച്‌ വില്‍ക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യം പൊടിച്ച്‌ റോഡ് നിർമ്മാണത്തിനായി നല്‍കും.

2024-25 സാമ്ബത്തിക വർഷം ലഭിച്ച തുക 7.8 കോടി

യൂസർഫീ ഇനത്തില്‍ ഇതുവരെ ലഭിച്ചത് 341 കോടി

ശേഖരിച്ച്‌ ക്ലീൻ കേരള കമ്ബനിക്ക് കൈമാറിയ മാലിന്യം 50190 ടണ്‍.