മുണ്ടക്കയംകാരെ കുടിയൊഴിപ്പിച്ച് മണിമലയാര്‍ തീരം കൈയ്യേറാന്‍ ഹാരിസണ്‍സ്; പുറമ്പോക്കില്‍ 50 വര്‍ഷമായി താമസിച്ചുവരുന്ന ഭൂരഹിതരെ കുടിയിറക്കിയേക്കും; പുറമ്പോക്ക് ഭൂമിയടക്കം തങ്ങളുടേതാക്കാന്‍ നീക്കം; എന്ത് വിലകൊടുത്തും തടയുമെന്ന് പി സി ജോര്‍ജ്

Spread the love

സ്വന്തം ലേഖകന്‍

മുണ്ടക്കയം: വെള്ളനാടിയില്‍ മണിമലയാര്‍ പുറമ്പോക്കില്‍ 50 വര്‍ഷമായി താമസിച്ചുവരുന്ന ഭൂരഹിതരെ കുടിയിറക്കി റബ്ബര്‍ നടാന്‍ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ നീക്കം. 20 കുടുംബങ്ങളെ കുടിയിറക്കാനാണ് നീക്കം നടത്തുന്നത്. 2017ലും ഇത്തരത്തില്‍ കുടിയിറക്കാന്‍ ശ്രമം നടന്നിരുന്നു.

ഇവരുടെ താമസസ്ഥലത്തിന് മുന്നില്‍ ആറും പിന്നില്‍ ഹാരിസണ്‍സ് റബര്‍ എസ്‌റ്റേറ്റുമാണ്. 2017ല്‍ കുടിയിറക്കുന്നതിനായി ആയുധങ്ങളുമായി ഇറങ്ങിയ ഹാരിസണ്‍സിന്റെ തൊഴിലാളികള്‍ക്ക് നേരെ പി.സി. ജോര്‍ജ് തോക്ക് ചൂണ്ടിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടപ്പാടം കവര്‍ന്നെടുക്കാന്‍ ഹാരിസണ്‍സ് നടത്തുന്ന നീക്കത്തിനെതിരെ 2019 മേയ് മുതല്‍ മുറികല്ലുംപുറം സമരസമിതി സമരം ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

572.07 ഹെക്ടര്‍ വരുന്നതാണ് മുണ്ടക്കയം തോട്ടം. 2017ല്‍ റീപ്ലാന്‍േറഷന്‍ നടക്കും വരെ ആറ്റുതീരത്ത് താമസിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ആറ്റുതീരം കൂടി കൈയേറി റബര്‍ നടാനാണ് ഹാരിസണ്‍സ് ശ്രമിക്കുന്നത്.

ആറ്റുപുറമ്പോക്ക് അളന്ന് വേര്‍തിരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. താമസക്കാരുടെ ഭൂമിയിലേക്ക് എത്തുന്നതിന് വഴിത്തര്‍ക്കവും ഇവിടെയുണ്ട്. സര്‍ക്കാറും പഞ്ചായത്തും ഹാരിസണ്‍സിനൊപ്പം ആണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.