
റിയാദ്: കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകള്‍ക്കും കീഴില്‍ ആകെ 18000 തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമെ സൗദിയില്‍നിന്നുള്ള പ്രവാസി മലയാളികളും ഹജ്ജില്‍ പങ്കെടുക്കും. എന്നാല്‍ അവരെ സൗദിയുടെ ആഭ്യന്തര തീർഥാടകരുടെ കൂട്ടത്തിലാണ് കൂട്ടുക. നാട്ടില്‍നിന്നെത്തിയ തീർഥാടകരില്‍ മൂന്ന് പേർ കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇന്ത്യൻ തീർഥാടക സംഘത്തിെൻറ ഭാഗമായി മലയാളികളും ചൊവ്വാഴ്ച രാത്രിയോടെ ഹജ്ജിനായി മിനായിലേക്ക് പുറപ്പെടും. ഇന്ത്യൻ ഹജ്ജ് മിഷൻ ഈ നിർദേശമാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ തീർഥാടകരെ നയിക്കുന്നത് പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളില്‍നിന്നുള്ള 107 ജീവനക്കാരായ വളൻറിയർമാരാണ്. വളൻറിയർ ക്യാപ്റ്റൻ കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് സലീമാണ്. ഇത്തവണ ആണ്‍തുണയില്ലാതെ 2,600 വനിതാതീർഥാടകരും ഹജ്ജിനുണ്ട്. ഇവരോടൊപ്പം 20 വനിതാ വളന്റിയർമാരുണ്ട്.