സംസ്ഥാനത്ത് നിപ ഭീതി പടർത്തുന്നതിനിടെ  എച്ച്1എൻ1 പനിയും പിടിമുറുക്കുന്നു; ജൂലൈ ഒന്നു മുതൽ 21വരെ എച്ച്1എൻ1 ബാധിച്ച് ചികിത്സ തേടിയത്  796 പേർ, 11 പേർ മരിച്ചു, ഏറ്റവും കൂടുതൽ രോ​ഗികൾ തിരവനന്തപുരത്ത്, 371 പേർക്ക് ഇവിടെ ​രോ​ഗം സ്ഥിരീകരിച്ചു, തൃശൂരിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

സംസ്ഥാനത്ത് നിപ ഭീതി പടർത്തുന്നതിനിടെ എച്ച്1എൻ1 പനിയും പിടിമുറുക്കുന്നു; ജൂലൈ ഒന്നു മുതൽ 21വരെ എച്ച്1എൻ1 ബാധിച്ച് ചികിത്സ തേടിയത് 796 പേർ, 11 പേർ മരിച്ചു, ഏറ്റവും കൂടുതൽ രോ​ഗികൾ തിരവനന്തപുരത്ത്, 371 പേർക്ക് ഇവിടെ ​രോ​ഗം സ്ഥിരീകരിച്ചു, തൃശൂരിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

പാലക്കാട്: സംസ്ഥാനത്ത് നിപ ഭീതി നിലനിൽക്കുന്നതിനിടെ എച്ച്1എൻ1 പനിയും പിടിമുറുക്കുന്നു.

ജൂലൈ ഒന്നു മുതൽ 21വരെ 796 പേരാണ് എച്ച്1എൻ1 ബാധിതരായി ചികിത്സ തേടിയത്. 11 പേർ മരിച്ചു. കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 371 പേർക്കാണ് പനി ബാധിച്ചിരിക്കുന്നത്.


തൃശൂരിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രോഗബാധിതരുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലയിൽ ആറുപേർ ചികിത്സ തേടി. പാലക്കാട്, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് 11 രോഗികൾ മരിച്ചത്.

ജൂ​ലൈ 20നാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ 42 ഉം തിരുവനന്തപുരത്ത് 30ഉം ഉൾപ്പെടെ 83 പേർക്കാണ് അന്ന് പനി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1,343 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. 21 മരണങ്ങളും ഇക്കാലയളവിൽ സംഭവിച്ചു.

ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച്1എൻ1, മഞ്ഞപ്പിത്തം, മലമ്പനി, വൈറൽ പനി, വയറിളക്ക രോഗങ്ങൾ തുടങ്ങിയവ പടരുന്ന സാഹചര്യത്തിലാണ് നിപ കൂടി സ്ഥിരീകരിച്ചത്.

ഏത് തരത്തിലുള്ള പനിയാണെങ്കിലും സ്വയം ചികിത്സക്ക് മുതിരാതെ യഥാസമയം വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.