
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയ നടത്താൻ ലേബർ റൂമിൽ കയറണമെങ്കിൽ കൈക്കൂലി തരണമെന്ന് ആവശ്യപ്പെട്ടു, കാശില്ലാതെ ഒന്നും നടക്കില്ലെന്നും പറഞ്ഞ് കൈക്കൂലി വാങ്ങിയ വനിതാ ഗൈനക്കോളജിസ്റ്റിനെ വിജിലൻസ് പിടികൂടി. കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റിന് മൂന്ന് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും. കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് റിനു അനസ് റാവുത്തര്‍ക്കാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
പ്രസവശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ റിനു അനസിനെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് ഈ കേസിന്റെ വിചാരണയ്‌ക്കൊടുവിലാണ് കോടതി ഡോ.റിനു കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷവിധിച്ചതും.
വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ചെറുന്നിയൂര്‍ ഉണ്ണിക്കൃഷ്ണന്‍ ഹാജരായി