യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു;  രണ്ട് പേർ തൃക്കൊടിത്താനം പൊലീസിൻ്റെ പിടിയിൽ

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു; രണ്ട് പേർ തൃക്കൊടിത്താനം പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികളായ ഗുണ്ടകളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിലായി.

കൊല്ലം ചവറ ചിറ്റൂർ പൊങ്ങര ഭാഗത്ത് പള്ളത്ത് പടിഞ്ഞേറ്റതിൽ വീട്ടിൽ വാസുദേവൻ മകൻ ബാബു എന്ന് വിളിക്കുന്ന കിഷോർ(38), ആലപ്പുഴ കലവൂർ ലെപ്രസി ഭാഗത്ത് നമ്പുകുളങ്ങര വീട്ടിൽ റെജിമോൻ മകൻ സൂരജ് (21) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം ഗുണ്ടകളായ മൂന്നുപേർ ചേർന്ന് അഭിജിത്ത് ചന്ദ്രൻ എന്നയാളെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവില്‍പോവുകയും, ഇവരെ കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയമായ പരിശോധനയില്‍ കിഷോറും സൂരജും പ്രതികൾക്ക് താമസ സൗകര്യവും യാത്രാ സൗകര്യവും ഏർപ്പെടുത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ്, എസ്.ഐ ബോബി വർഗീസ്,സി.പി.ഓ മാരായ സന്തോഷ്,അബ്ദുൾ സത്താർ, സെൽവരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.