
കൊച്ചി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കേരളത്തിന് ഭീഷണിയാകുന്നു. ഇത്തരക്കാർക്ക് കേരളം ഒരു സുരക്ഷിത താവളമായി മാറുകയാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യ വ്യാപകമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി തെരച്ചില്‍ നടത്തിയിരുന്നു. പിന്നാലെ പലരെയും തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ നിന്നും പിടികൂടിയ ഒരാള്‍ പോലും തിരിച്ചയച്ചവരുടെ പട്ടികയിൽ ഇല്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളം റൂറല്‍ മേഖലയില്‍ പൊലീസ് നടത്തിയ ‘ഓപ്പറേഷൻ ക്ലീൻ’ പരിശോധനകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രണ്ടായിരത്തോളം ബംഗ്ലാദേശികളെയാണ് മടക്കി അയച്ചത്. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിനായി മുമ്പേ ആരംഭിച്ച പരിശോധനകൾ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കൂടുതൽ കർശനമാക്കിയിരുന്നു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ തെരച്ചിലുകൾ ശക്തമാക്കിയെങ്കിലും, കേരളത്തിൽ അതിന്റെ ഗതിഗതികൾ അത്ര കാര്യക്ഷമമായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിൽ നടന്ന ‘ഓപ്പറേഷൻ ക്ലീൻ’ എന്ന അന്വേഷണത്തിലാണ് ഏകദേശം 40 ബംഗ്ലാദേശി സ്വദേശികളെ കണ്ടെത്തിയത്. ഇവരിൽ പലരും വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായി ജയിലിലാണ്. പരിശോധന സമയത്ത് ഇവരിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ സംസ്ഥാന സർക്കാരിനോ പൊലീസിനോ വേണ്ടവിധത്തിലുള്ള താല്പര്യം കാണിക്കുന്നില്ല. ഇത്തരത്തിലുള്ള ആളുകളെ ഏതെങ്കിലും കുറ്റകൃത്യത്തില്‍ പിടിക്കുമ്പോൾ മാത്രമാണ് പൊലീസ് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം നൂറുകണക്കിന് ആളുകളാണ് അനധികൃതമായി താമസിക്കുന്നത്. രാജ്യ വ്യാപകമായി നടപടി കടുപ്പിക്കുമ്ബോഴും കേരളം മാറി നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയരുന്നത്.