നല്ലതിനെ അംഗീകരിക്കും: എൻ എസ് എസിന് കമ്മ്യുണിസ്റ്റുകള്‍ നിഷിദ്ധമൊന്നുമല്ല: സുകുമാരൻ നായരുടെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായൻമാരുടെ നെഞ്ചത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട: ജി സുകുമാരൻ നായർ പറഞ്ഞു.

Spread the love

കോട്ടയം: എൻഎസ്‌എസിനെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.
നല്ലതിനെ അംഗീകരിക്കും. എൻ എസ് എസിന് കമ്മ്യുണിസ്റ്റുകള്‍ നിഷിദ്ധമൊന്നുമല്ല.

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അംഗീകാരം എൻഎസ്‌എസിന് ആവശ്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. 112-ാമത് വിജയദശമി നായർ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“എൻഎസ്‌എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തില്‍, ശരിദൂരം കണ്ടെത്തി. ഇതില്‍ രാഷ്ട്രീയം നോക്കിയില്ല. അയ്യപ്പ സംഗമത്തിലെ എൻഎസ്‌എസ് സാന്നിധ്യം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നത്. സുകുമാരൻ നായരുടെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായൻമാരുടെ നെഞ്ചത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട” – ജി സുകുമാരൻ നായർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. ആചാരത്തിനും, അനുഷ്ഠാനത്തിനും പോറല്‍ ഏല്പിക്കുന്ന രീതിയില്‍ സർക്കാർ വന്നപ്പോഴാണ് എൻ എസ് എസ് ശബ്ദമുയർത്തിയത്. ശബരിമലയില്‍ മുൻകാലങ്ങളിലെ പോലെ ആചാരാനുഷ്ഠാനങ്ങള്‍ ദേവസ്വം ബോർഡ് സംരക്ഷിച്ചുവരുന്ന സന്ദർഭത്തില്‍ വികസനം കൂടി വേണം.” -ജി സുകുമാരൻ നായർ വ്യക്തമാക്കി.

ശബരിമല വികസനത്തിന് കൂടിയാലോചനകള്‍ വേണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തില്‍ എൻ എസ് എസ് പ്രതിനിധി പങ്കെടുത്തതെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഇപ്പോഴും സുപ്രീം കോടതിയില്‍ ഒമ്പത് അംഗ ബഞ്ചില്‍ എൻ എസ് എസിന്റെ കേസ് ഉണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു.